ന്യൂദല്‍ഹി: ജിഎസ്ടി നിരക്കുകളില്‍ മാറ്റം വരുത്തിയതിന് ശേഷം ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കിയില്ലെങ്കിൽ വന്‍കിട കമ്പനികൾക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ധനകാര്യസെക്രട്ടറി ഹഷ്മുഖ് ആദിയ.
ചില ഉല്പന്നങ്ങളുടെ നികുതി ജിഎസ്ടി കൗണ്‍സില്‍ കുറച്ചിട്ടുണ്ട്. ഇതിന്റെ ആനുകുല്യം ജനങ്ങള്‍ക്ക് നല്കാന് കമ്പനികൾ തയാറാവണം. ഇത് നല്‍കുന്നുണ്ടോയെന്നത് സംബന്ധിച്ച് കൃത്യമായ പരിശോധനകളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് അസാധുവാക്കല്‍ സമ്പദ്വ്യവസ്ഥയെ ശുദ്ധീകരിച്ചു. തീരുമാനം മൂലം ജനങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന പണമെല്ലാം ബാങ്കിങ് സംവിധാനത്തിന്റെ ഭാഗമായി. ഇപ്പോള്‍ ഇത് വായ്പ നല്‍കുന്നതിനായി ഉപയോഗപ്പെടുത്താന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജിഎസ്ടി കൗണ്‍സിലിന്റെ അവസാന യോഗത്തില്‍ 178 ഉല്പന്നങ്ങളുടെ നികുതി കുറക്കാന്‍ തീരുമാനിച്ചിരുന്നു. 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായാണ് നികുതി കുറച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: