കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടെന്ന് ആരോപണം. ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് പി. സൈമണാണ് ആരോപണം ഉന്നയിച്ചത്. പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി വവിധ ലേല വിപണികള്‍ ബ്ലോക്ക് പഞ്ചായത്തല്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ ആവശ്യമുള്ള ഉപകരണങ്ങള്‍ വ്യക്തമായി സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഗുണമേന്മയില്ലാത്ത ഉപകരണങ്ങളാണ് വാങ്ങി നല്‍കിയതെന്നാണ് ആരോപണം. കഴിഞ്ഞ വര്‍ഷം ഇതേ പദ്ധതി പ്രകാരം വാങ്ങിയ ത്രാസുകള്‍ ഗുണമേന്മ ഇല്ലാത്തതായിരുന്നു. അവ വളരെ വേഗം കേടായി. അതിനാല്‍ ഇത്തരം പര്‍ച്ചേസുകള്‍ ഈ സ്ഥാപനത്തില്‍ നിന്ന് നടത്താന്‍ പാടില്ലെന്ന് തീരുമാനിച്ചതാണ്. എന്നിട്ടും ഈ സ്ഥാപനത്തില്‍ നിന്ന് പര്‍ച്ചേസ് നടത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്തംഗം ആരോപിച്ചു. ഉപകരണങ്ങള്‍ വാങ്ങുന്നതിനു മുന്‍പ് ഇവയുടെ ഗുണനിലവാരവും വിലയും സംബന്ധിച്ച് കാര്യങ്ങള്‍ പരിശോധിക്കാന്‍ ചുമതലപ്പെട്ട പ്രൊക്യുര്‍മെന്റ് കമ്മറ്റിയോ ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റിയോ കൂടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും ആക്ഷേപമുണ്ട്. ലേലവിപണികള് ആവശ്യപ്പെട്ടത് മൂന്നുറ് കിലോ ഭാരം വരെ തൂക്കാന്‍ കഴിയുന്ന ത്രാസുകളാണ്. എന്നാല്‍ വാങ്ങി നല്‍കിയത് 200 കിലോ ഭാരം അളക്കാന്‍ പറ്റുന്നവയും. കര്‍ഷകര്‍ എത്തിക്കുന്ന പാലും, പാല് ഉല്‍പ്പന്നങ്ങളും കേടുകൂടാതെ സൂക്ഷിക്കാന്‍ ഫ്രീസര്‍ ആവശ്യപ്പെട്ട വിപണികള്‍ക്ക് നല്‍കിയത് എയര്‍ കൂളറുകളാണ്. പ്ലാസ്റ്റിക് കസേരകള്‍ക്ക് പകരമായി നല്‍കിയത് ഇരുമ്പു കസേരകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: