മുംബൈ: തീവ്രവാദത്തിന്റെ ഭീകരതയില്‍ വിറങ്ങലിച്ച മുംബൈ ആക്രമണത്തിന് ഇന്നലെ ഒന്‍പതു വയസ്. കൊല്ലപ്പെട്ടവരുടെ ഓര്‍മ്മകള്‍ക്കുമുമ്പില്‍ രാജ്യം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
2008 നവംബര്‍ 26നായിരുന്നു ലഷ്കറെ തായ്ബ വിഭാഗത്തില്‍പ്പെടുന്ന 10 പാക് ഭീകരര്‍ നഗരത്തില്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ 166 പേര് മരണമടയുകയും 300 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എടിഎസ് മേധാവി ഹേമന്ത് കര്‍കരെ, എസിപി അശോക് കാംതെ, എന്‍എസ്ജി കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന് എന്നിവരും കൊല്ലപ്പെട്ടിരുന്നു.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്. ആക്രമണം നടത്തിയ 10 പേരില്‍ 9 പേരും സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു. പിടിയിലായ ഏകപ്രതി കസബിനെ വിചാരണയ്ക്കുശേഷം 2012ല്‍ തൂക്കിലേറ്റി.
സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ശക്തമായ സുരക്ഷയാണ് ഇന്നലെ ഏര്‍പ്പെടുത്തിയത്. അനുസ്മരണ പരിപാടികളില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഡിജിപി സതീഷ് മതൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തില്‍ ഇസ്രായേല്‍, രാജ്യത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സെയ്ദിനെ മോചിപ്പിക്കാന്‍ പാക്കിസ്ഥാന് കഴിഞ്ഞദിവസമാണ് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: