തലശ്ശേരി: തലശ്ശേരി അതിരൂപതയുടെ 64 വര്‍ഷത്തെ ചരിത്രത്തില്‍ രണ്ടാമതായി നടക്കുന്ന അതിരൂപതാ അസംബ്ലി ആരംഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട വൈദികരും സന്ന്യസ്തരും അല്മായരുമുള്ക്കൊള്ളുന്ന 225 പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മാറുന്ന കാലവും മാറാത്ത വിശ്വാസവുമെന്ന വിഷയത്തെ അധികരിച്ച് തലശ്ശേരി അതിരൂപതാ അധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് ആമുഖ സന്ദേശം നല്കി.
രൂപതാ അസംബ്ലി വിഭാവനം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചുള്ള അവതരണപ്രഭാഷണം അതിരൂപതാ ചാന്‍സലറും അസംബ്ലിയുടെ സെക്രട്ടറിയുമായ ഫാ. തോമസ് തെങ്ങുംമ്പള്ളില് നടത്തി. തുടര്‍ന്ന് ആരാധനയ്ക്ക് ഫാ. ജോണ്സണ് അന്ത്യാംകുളം നേതൃത്വം വഹിച്ചു.
ഇന്ന് രാവിലെ 8 ന് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി മ്യൂസിയത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും സീറോമലബാര്‍ സഭാധ്യക്ഷന് കര്‍ദ്ദിനാള്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് നടത്തും. തുടര്‍ന്ന് 8.45ന് അസംബ്ലിയുടെ ഔപചാരികമായ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: