പയ്യന്നൂര്‍: പയ്യന്നൂര്‍: ആയിരത്തിലേറെ കലാപ്രതിഭകള്‍ മാറ്റുരക്കാനെത്തുന്ന ജില്ലയുടെ കൗമാരകലോത്സവത്തിന് ഇന്ന് രാവിലെ 9 മണിക്ക് കൊടിയേറും. ഡിസംബര്‍ ഒന്നുവരെ നടക്കുന്ന റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിന് പയ്യന്നൂരിലെ പ്രധാന വേദിയായ ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ യു.കരുണാകരന് പതാക ഉയര്‍ത്തും.14 വേദികളിലായിട്ടാണ് പ്രധാന മത്സരങ്ങള്‍. സ്റ്റേജിതര മത്സരങ്ങള്‍ക്കായി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എ കുഞ്ഞിരാമന് അടിയോടി സ്മാരക ഗവ.വൊക്കെണല് ഹയര്‍ സെക്കന്ററി സ്കൂള്‍, ബിആര്‍സി ഹാള്‍, ഹൈസ്കൂള്‍ സ്റ്റേഡിയം, ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍, ബിഇഎം എല്‍പി സ്കൂള്‍, ഗാന്ധി പാര്‍ക്ക്, സെന്റ് മേരീസ് സ്കൂള്‍ ഗ്രൗണ്ട്, സെന്റ് മേരീസ് ഹൈസ്കൂള്‍, ട്വണ്‍ സ്ക്വയര്‍ എന്നിവിടങ്ങളിലാണ് വേദികള്‍ തയ്യാറാക്കിയിരിക്കുന്നത്.
ആദ്യദിനമായ ഇന്ന് സ്റ്റേജിതര മത്സരങ്ങള്‍ക്കൊപ്പം പൂരക്കളി, ബാന്റ് മേളം, അറബിക് നാടകം എന്നിവയാണ് നടക്കുക. ഡിസംബര്‍ ഒന്നുവരെയാണ് കലോത്സവം.
1000ത്തിലേറെ കലാപ്രതിഭകളാണ് കലോത്സവവേദികളില്‍ മാറ്റുരയ്ക്കാനെത്തുക. 14 വേദികളിലായാണ് മത്സരം. സ്റ്റേജിതരമത്സരങ്ങള്ക്കായി 14 റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്.
രാവിലെ എട്ടുമണി പ്രധാനവേദിയായ പയ്യന്നൂര്‍ ബോയ്സ് സ്കൂളില്‍ രജിസ്ട്രേഷന് ആരംഭിക്കും. റോളിങ് ട്രോഫി കൈവശമുള്ളവര്‍ രജിസ്ട്രേഷനു മുന്‍പായി ട്രോഫികള്‍ ട്രോഫി കമ്മിറ്റിക്ക് കൈമാറണം.
10 മണിക്ക് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി കലോത്സവം ഉദ്ഘാടനം ചെയ്യും. സി.കൃഷ്ണന് എം.എല്‍.എ. അധ്യക്ഷതവഹിക്കും. നഗരസഭാ ചെയര്മാന് ശശി വട്ടക്കൊവ്വല്‍ വര്‍ക്കിങ് ചെയര്‍മാനും വിദ്യാഭ്യാസ ഉപഡയറക്ടര്‍ യു.കരുണാകരന് ജനറല്‍ കണ്‍വീനറുമായ വിപുലമായ സംഘാടകസമിതിയാണ് കലോത്സവനടത്തിപ്പിന് നേതൃത്വം നല്‍കുന്നത്.
കലോത്സവത്തെ വരവേറ്റുകൊണ്ട് ചിത്രകലാ അധ്യാപകര്‍ പ്രധാനവേദിയായ ബോയ്സ് സ്കൂളിന്റെ ചുമരില്‍ നടത്തിയ ചിത്രംവര ഇന്നലെ പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: