പൊതി: കടുത്തുരുത്തി,തലയോലപ്പറമ്പ്് മേഖലയില്‍ അനധിക്യത മണ്ണെടുപ്പ് വ്യാപകമാകുന്നതായി പരാതി. അധിക്യതരുടെ അനുമതിയില്ലാതെയും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ് മണ്ണെടുപ്പ്.
കടുത്തുരുത്തി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ സി.എസ്.ഐ പളളിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ ഒരേക്കറോളം സ്ഥലത്ത് അനധിക്യത മണ്ണെടുപ്പ് നടക്കുന്നതായി പരാതിയുണ്ട്. വ്യാജ പാസ്സുകളുപയോഗിച്ചാണ് മണ്ണെടുപ്പ് നടത്തുന്നതെന്ന് ആരോപണവുമുണ്ട്്്. കുറ്റന്‍ ഹിറ്റാച്ചി,ജെ.സി.ബി എന്നിവ ഉപയോഗിച്ച് വലിയകുന്നുകള്് ഇടിച്ചുനിരത്തിയാണ്്് മണ്ണെടുപ്പ്്്. റബ്ബര്ത്തോട്ടത്തിനുളളിലൂടെ നിര്‍മ്മിച്ച പുതിയവഴിയിലൂടെ ടിപ്പര്‍ ലോറികളും ടോറസുകളും ചേര്‍ത്തല ഭാഗത്ത്് നിന്നും മണ്ണെടുക്കുന്നതിനായി എത്തുന്നത്. രാവിലെ മുതല്‍ ആരംഭിക്കുന്ന മണ്ണെടുപ്പ് വൈകിട്ടു വരെ തുടരുന്നതായി സമീപവാസികള്‍ പറഞ്ഞു. ലോറി അടക്കമുളള വലിയ വാഹനങ്ങള്‍ മണ്ണുമായി പോകുന്നതിനാല്‍ ത്യക്കരായികുളം-പൊതി റോഡു തകര്‍ന്ന് തുടങ്ങി. മണ്ണെടുപ്പ് തുടര്‍ന്നാല്‍ കുടിവെളളത്തിനായി പൈപ്പുകളെ ആശ്രയിക്കുന്ന പ്രദേശത്ത് കിണറുകള്‍ വറ്റി വെളളക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയുണ്ട്. മണ്ണെടുപ്പ് വിവരം പോലീസിലും റവന്യു അധികാരികളെയും അറിയിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്ന് തദ്ദേശവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: