കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ എടികെ കൊല്‍ക്കത്തയ്ക്ക് വമ്പന്‍ തോല്‍വി. പൂനെ സിറ്റി ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് കൊല്‍ക്കത്തയെ അട്ടിമറിച്ചത്. ഉദ്ഘാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ വെളളം കുടുപ്പിച്ച കൊല്‍ക്കത്തയ്ക്ക് സ്വന്തം തട്ടകത്തില്‍ പൂനെക്കെതിരെ പിടിച്ചുനില്‍ക്കാനായില്ല.
പൂനെക്കായി മാഴ്സിലിഞ്ഞോ, രോഹിത് കുമാര്‍, എമിലിയാനോ അല്‍ഫാരോ എന്നിവര്‍ ഗോള്‍ നേടി . ഒരു ഗോള്‍ കൊല്‍ക്കത്ത താരം ജോര്‍ഡിയുടെ സംഭാവനയായിരുന്നു. ബിപിന്‍ സിങ്ങാണ് കൊല്‍ക്കത്തയുടെ ഏക ഗോള്‍ നേടിയത്്.
തുടക്കത്തില്‍ കൊല്‍ക്കത്തയ്ക്കായിരുന്നു മേല്‍ക്കൈ.എന്നാല്‍ പിഴവുകള്‍ വരുത്തിയതോടെ അവരുടെ പോസ്റ്റില്‍ ഗോള്‍ വീണു. മത്സര ഗതിക്കെതിരെ പതിമൂന്നാം മിനറ്റിലാണ് പൂനെ കൊല്‍ക്കത്തയെ ഞെട്ടിച്ച് ലീഡ് നേടിയത്്. പ്രതിരോധ പിഴവ് മുതലെടുത്ത്് മാഴ്സിലിഞ്ഞോയാണ് ഗോളടിച്ചത്. ആദ്യ പകുതിയില്‍ പൂനെ 1-0ന് മുന്നിട്ടുനിന്നു.
ഇടവേളയ്ക്ക്് ശേഷം കൊല്‍ക്കത്ത ഗോള്‍ മടക്കി സമനില പിടിച്ചു. ബിപിന്‍ സിങ്ങാണ് അവര്‍ക്ക് സമനില നേടിക്കൊടുത്തത്. പിന്നീട് പുനെ കൊല്‍ക്കത്തയെ തകര്‍ത്തുകളഞ്ഞു. തൊട്ടടുത്ത നിമിഷത്തില്‍ തന്നെ അവര്‍ ലീഡ് തിരിച്ചു പിടിച്ചു. കോര്‍ണര്‍ കിക്കില്‍ തലവെച്ച് രോഹിത് കുമാര്‍ പൂനെയെ വീണ്ടും മുന്നിലാക്കി.
തകര്‍ത്തുകളിച്ച പൂനെയ്ക്ക്് മുന്നില്‍ കൊല്‍ക്കത്ത വീണ്ടും ഗോള്‍ വഴങ്ങി. മാഴ്സിലിഞ്ഞോയുടെ ഗോള്‍ ലക്ഷ്യമാക്കിയുള്ള ഷോട്ട് കൊല്‍ക്കത്തയുടെ പ്രതിരോധ നിരക്കാരന് ജോര്‍ഡിയുടെ കാലില്‍ തട്ടി വലയില്‍ കയറി. അവസാന നിമിഷങ്ങളില്‍ എമിലിയാനോ അല്‍ഫാരോ ഗോള്‍ നേടിയതോടെ പൂനെ വിജയമുറപ്പിച്ചു.
ആദ്യ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബെംഗളുരു എഫ്സിയോട് തോറ്റ പൂനെയുടെ ആദ്യ വിജയമാണിത്. കൊല്‍ക്കത്തയുടെ ആദ്യ തോല്‍വിയും. നാലാം പതിപ്പിലെ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത കേരള ബ്ലാസ്റ്റേഴ്സുമായി സമനില പിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: