ഡോങ്ങ്ഗുവാന്: ഏഷ്യന്‍ മാരത്തണില്‍ സ്വര്‍ണം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി മലയാളിയായ ടി. ഗോപിക്ക് സ്വന്തം ്. പതിനാറാമത് ഏഷ്യന്‍ മാരത്തണില്‍ രണ്ട് മണിക്കൂര്‍ 15 മിനിറ്റ് 48 സെക്കന്‍ഡില്‍ ഗോപി ഒന്നാം സ്ഥാനം ഓടിയെടുത്തു.
ഉസ്ബകിസ്ഥാന്റെ ആന്ദ്രെ പെട്രോവ് വെള്ളിയും മംഗോളിയയുടെ ബൈയാംബെലേവ് വെങ്കലവും നേടി. പെട്രോവ് രണ്ട് മണിക്കൂര്‍ 15 മിനിറ്റ് 51 സെക്കന്ഡലിാണ് രണ്ടാം സ്ഥാനത്തെത്തിയത്. ബൈയാംബെലേവ് രണ്ട് മണിക്കൂര്‍ 16 മിനിറ്റ് 14 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു.
പതിനായിരം മീറ്റര്‍ ഓട്ടക്കാരനായിരുന്ന ഗോപി കഴിഞ്ഞ വര്‍ഷമാണ് മാരത്തണിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ വര്‍ഷം മുംബൈ മാരത്തണിലാണ് ആദ്യമായി മത്സരിച്ചത്. ആ മത്സരത്തില്‍ റിയോ ഒളിമ്പിക്സ് യോഗ്യതാ മാര്‍ക്ക് പിന്നിടുകയും ചെയ്തു.
നേരത്തെ ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ ഷിപ്പിന്റെ ഭാഗമായിരുന്നു മാരത്തണും. അന്ന് രണ്ട് ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം നേടിയിട്ടുണ്ട്്. ആശാ അഗര്‍വാളും (1985) സുനിത ഗോദ്റയും (1992) എന്നിവരാണവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: