ഹോങ്കോങ്ങ്: ഹോങ്കോങ്ങ് സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ പി വി സിന്ധുവിന്റെ കന്നി കീരീട സ്വപനം തകര്‍ന്നു. കലാശപ്പോരാട്ടത്തില്‍ മുന്‍ ലോക ഒന്നാം നമ്പറായ തായ് സൂ യിങ്ങ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധുവിനെ തോല്‍പ്പിച്ച് കിരീടമണിഞ്ഞു.21-18,21-18.
ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സിന്ധുവിന് പക്ഷെ ഫൈനലില്‍ അടിതെറ്റി. തുടര്‍ച്ചയായി പിഴവുകള്‍ വരുത്തിയതോടെ യിങ്ങ് ആദ്യ സെറ്റില്‍ 7-2 ന് മുന്നിലെത്തി. ലീഡ് നിലനിര്‍ത്തിയ യിങ്ങ് 21-18 ന് സെറ്റ് നേടി.
രണ്ടാം സെറ്റില്‍ സിന്ധുവിന്റെ തുടക്കം നന്നായി.എന്നാല്‍ അവസാന നിമിഷങ്ങളില്‍ ശക്തമായി പൊരുതിയ യിങ്ങ് സിന്ധുവിനെ കീഴടക്കി.
കഴിഞ്ഞ തവണ ഇവിടെ നടന്ന ഫൈനലിന്റെ തനിയാവര്‍ത്തനമായി ഈ മത്സരം. കഴിഞ്ഞവര്‍ഷവും ഫൈനലില്‍ സിന്ധു ഇവിടെ യിങ്ങിനോട് തോറ്റു.
ഇന്ത്യയുടെ പ്രകാശ് പദുകോണ്‍ 1982 ലും സൈന നേവാള്‍ 2010 ലും ഇവിടെ ഫൈനലിലെത്തിയിരുന്നു.
തായ് സൂ യിങ്ങ് ഈവര്‍ഷം നേടുന്ന അഞ്ചാമത്തെ സൂപ്പര്‍ സീരീസ് കിരീടമാണിത്. നേരത്തെ ഓള് ഇംഗ്ലണ്ട്, മലേഷ്യ, സിങ്കപ്പൂര്‍, ഫ്രാന്‍സ്് ടൂര്‍ണമെന്റുകളില്‍ യിങ്ങ് ചാമ്പ്യനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: