നാഗ്പ്പൂര്‍: അഞ്ചാം ഇരട്ട സെഞ്ചുറി നേടി വിരാട് കോഹ്ലി ക്യാപ്റ്റനെന്നനിലയില്‍ ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ചുറി കുറിച്ച വിന്‍ഡീസിന്റെ ബ്രയാന്‍ ലാറയുടെ റെക്കോഡിനൊപ്പം എത്തി. ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്റെ അഞ്ചാം ഇരട്ട ശതകം കുറിച്ചത്.
259 പന്തില്‍ 15 ഫോറും രണ്ട് സിക്സറും അടിച്ചാണ് കോഹ് ലി ഇരുനൂറ് തികച്ചത്. ഇതോടെ കോഹ്്ലി ഇരട്ട സെഞ്ചുറികളില്‍ രാഹുല്‍ ദ്രാവിഡിനൊപ്പം എത്തി. ദ്രാവിഡും ടെസ്റ്റില്‍ അഞ്ച് ഇരട്ട ശതകം നേടിയിട്ടുണ്ട്്. ഇനി കോഹ്ലിക്ക് മുന്നിലുളളത് സച്ചിന് ടെന്‍ഡുല്‍ക്കറും വീരേന്ദ്ര സേവാഗും മാത്രം. ഇരുവരും ടെസ്റ്റില്‍ ആറ് ഇരട്ട സെഞ്ചുറികള്‍ നേടിയിട്ടുണ്ട്.
പോയവര്‍ഷമാണ് കോഹ്ലിയുടെ ആദ്യ ഡബിള്‍ സെഞ്ചുറി പിറന്നത്. ആന്റിഗയില് വിന്‍ഡീസിനെതിരെ 200 റണ്‍സ് എടുത്ത് ആദ്യ ഇരട്ട സെഞ്ചുറി കുറിച്ചു. പിന്നീട് ഇന്‍ഡോറില്‍ ന്യൂസിലന്‍ഡിനെതിരെ 211 റണ്‍സും വാങ്കഡേയില്‍ ഇംഗ്ലണ്ടിനെതിരെ 235 റണ്‍സും കുറിച്ചു. ബംഗ്ലാദേശിനെതിരെ ഹൈദരാബാദില്‍ 204 റണ്‍സും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: