മുംബൈ: 2008ലെ മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ ഹാഫിസ് സെയ്ദിനെ മോചിപ്പിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കം ഇന്ത്യയില്‍ കൂടുതല്‍ ഭീകരാക്രമണം നടത്താനുള്ള പാക്കിസ്ഥാന്റെ നീക്കമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സരാജ് ആഹിര്‍.
മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കശ്മീര്‍ ജനതയുടെ ശത്രുവാണ് പാക്കിസ്ഥാന്. ഭീകരരെ ഇന്ത്യന്‍ സൈന്യം തുടച്ചുനീക്കുന്നതില്‍ പാക്കിസ്ഥാന് അസ്വസ്ഥരാണ്. സെയ്ദിലൂടെ ഭീകരത ഉത്തേജിപ്പിക്കാനാണ് പാക് നീക്കം. നക്സല്‍ ആക്രമണങ്ങള്‍ 25 ശതമാനം വരെ കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: