കോഴിക്കോട്: റവന്യൂസെക്രട്ടറി പി.എച്ച് കുര്യന്റെ വാദങ്ങള്‍ക്കൊപ്പം വനം മന്ത്രി. കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയാകുമ്പോള്‍ വിസ്തൃതി കുറയാന്‍ സാധ്യതയുണ്ടെന്ന റവന്യൂ സെക്രട്ടറി പി. എച്ച് കുര്യന്റെ വാദങ്ങള്‍ ശരിയാണെന്ന് വനംവകുപ്പ് മന്ത്രി കെ. രാജു.
ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം കഴിഞ്ഞാല്‍ വിസ്തൃതി കൂടാനും കുറയാനും സാധ്യതയുണ്ടെന്നും ഉദ്യാനത്തിന് ആരും തീയിട്ടതല്ലെന്നും മാസങ്ങള്‍ക്ക് മുമ്പുണ്ടായ കാട്ടുതീയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.
തിരുവനന്തപുരത്ത് ചേര്‍ന്ന വനം- റവന്യൂ വകുപ്പുകളുടെ യോഗത്തിലാണ് കുറിഞ്ഞി ഉദ്യാനത്തിന്റെ പുനര്‍നിര്‍ണയം കഴിഞ്ഞാല്‍ 1200 ഹെക്ടര്‍ ഭൂമി കുറവുണ്ടാകുമെന്ന് റവന്യൂസെക്രട്ടറി പി. എച്ച്. കുര്യന് അഭിപ്രായപ്പെട്ടത്. ഇതിനെതിരെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് രംഗത്തെത്തിയിരുന്നു.
റവന്യൂ സെക്രട്ടറിയുടെ അഭിപ്രായം അദ്ദേഹത്തിന്റേത് മാത്രമാണെന്നും ഇ ചന്ദ്രശേഖരന് വ്യക്തമാക്കിയിരുന്നു.
വനം,റവന്യൂ വകുപ്പുകള്‍ വിഷയത്തില്‍ പ്രകടിപ്പിച്ച ഭിന്നാഭിപ്രായം കൂടുതല്‍ വ്യക്തമയാരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: