ഇസ്ലാമിലേക്ക് പരാവര്‍ത്തനം ചെയ്ത യുവതി അഖിലയുടെ മൊഴി ഇന്ന് സുപ്രീംകോടതി കേള്‍ക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് ഹാജരാകുന്നത്. വാദം അടച്ചിട്ട കോടതിയില്‍ വേണമെന്ന് അഖിലയുടെ അച്ഛന് അശോകന് ആവശ്യപ്പെട്ടു. ആവശ്യം സുപ്രീംകോടതി പരിഗണിച്ചേക്കും.
ഷെഫിന് ജഹാനും ദല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ഹാദിയയുടെ നിലപാട് കേട്ട ശേഷം എന്‍ഐഎ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി പരിഗണിക്കും. അഖിലയുടെ മൊഴിയെടുക്കുന്നതിനൊപ്പം പോപ്പുലര്‍ഫ്രണ്ട് വനിതാ നേതാവ് സൈനബയെയും മതംമാറ്റ കേന്ദ്രമായ സത്യസരണിയുടെ ഭാരവാഹികളെയും വിളിച്ചുവരുത്തണമെന്നും അശോകന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹാദിയയുടെ വാദം കേള്‍ക്കുന്നതോടെ കേസില്‍ തീര്‍പ്പുണ്ടാകണമെന്ന വാദമായിരിക്കും ഭര്‍ത്താവ് ഷെഫിന് ജെഹാന് ഉന്നയിക്കുക. അതിനിടെ ഷെഫിന് ജഹാന്റെ ഭീകരബന്ധങ്ങള്‍ വ്യക്തമാക്കുന്ന എന്‍ഐഎ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഷെഫിന് ജെഹാന് വേണ്ടി കപില്‍ സിബലും അശോകന് വേണ്ടി ശ്യാം ദിവാനും എന്‍ഐഎക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനല്‍ മനീന്ദര്‍ സിങ്ങുമായിരിക്കും ഹാജരാവുക.
അഖിലയുടെ മൊഴി എടുത്ത ശേഷം അശോകന്റെയും എന്‍ഐഎയുടേയും വാദങ്ങള്‍ സുപ്രീംകോടതി കേള്‍ക്കും. കേരളത്തില്‍ നടക്കുന്ന ലൗജിഹാദ് കേസുകളുടെ യഥാര്‍ത്ഥ വസ്തുത പുറത്തെത്തിക്കുന്നതാണ് എന്‍ഐഎയുടെ അന്വേഷണ റിപ്പോര്‍ട്ട്.
അഫ്ഗാനിസ്ഥാനിലേക്ക് കടത്തപ്പെട്ട നിമിഷയുടെ മാതാവ് ബിന്ദുവിന്റെ ഹര്‍ജിയും നാളെ കോടതി പരിഗണിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: