തിരുവനന്തപുരം: കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. തലയ്ക്ക് സ്ഥിരതയുള്ളവര്‍ കോണ്‍ഗ്രസിനൊപ്പം പോവില്ലെന്നും കാനം രാജേന്ദ്രന് പറഞ്ഞു. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
തര്‍ക്കവിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കും. കുറിഞ്ഞി ഉദ്യാന വിഷയത്തില്‍ റവന്യൂമന്ത്രിയും വകുപ്പ് സെക്രട്ടറിയും തമ്മില്‍ തര്‍ക്കമില്ലെന്നും കാനം പറഞ്ഞു. എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും കാനം തിരുവനന്തപുരത്ത് പ്രതികരിച്ചു.
അതിനിടെ സിപിഐയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് വൈദ്യുതി മന്ത്രി എംഎം മണി രംഗത്ത് എത്തി. കൊട്ടക്കമ്പൂരിലെ ജോയ്സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കിയ നടപടി കോണ്‍ഗ്രസ്സിനെ സഹായിക്കാനാണെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. ഇതുവഴി സിപിഐ നേതാക്കള്‍ക്ക് പ്രതിഫലം കിട്ടിയതായും സംശയിക്കുന്നുവെന്നും എംഎം മണി ആരോപിച്ചു.
ശിവരാമനല്ല, ഏത് രാമന് ആയാലും പറയേണ്ടതെല്ലാം പറയുമെന്നും മന്ത്രി പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെയായിരുന്നു ഈ പരാമര്‍ശം. പട്ടയം റദ്ദാക്കിയ നടപടി ശരിയായില്ലെന്നും അതിനോട് തങ്ങള്‍ യോജിക്കുന്നില്ലെന്നും എംഎം മണി പറഞ്ഞു. കട്ടപ്പനയിലെ സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടന വേദിയിലായിരുന്നു എംഎം മണിയുടെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: