പേട്ട: വേളി ഉള്‍ക്കടലില്‍ അദ്ഭുതപ്രതിഭാസം. കടലില്‍ നിന്ന് ആകാശത്തേക്ക് സിലിണ്ടര്‍ ആകൃതിയിലാണ് കാണപ്പെട്ടത്. കാണികളില്‍ ദൃശ്യം ആശങ്കയുളവാക്കി. പിന്നാലെ സന്ധ്യയോട് നഗരത്തില്‍ കനത്ത മഴയും അനുഭവപ്പെട്ടു. വാട്ടര്‍ സ്പൗട്ട് എന്നറിയപ്പെടുന്ന ചുഴലിക്കാറ്റാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നുമണിയോടെ വേളി ബോട്ട് ക്ലബ്ബിന് പടിഞ്ഞാറ് ഭാഗത്തായിട്ടാണ് അദ്ഭുതപ്രതിഭാസം കണ്ടത്. പുകമറ പോലെ എന്തോ ചുരുള്‍ ആകാശത്തേക്ക് ഉയരുന്ന കാഴ്ചയായിരുന്നു. തുടര്‍ന്ന് ഇത് ഉള്‍ക്കടലില്‍ അന്തരീക്ഷത്തിലൂടെ വടക്ക് ദിക്കിലേക്ക് പോയി മായുകയായിരുന്നുവെന്ന് കാണികള്‍ പറഞ്ഞു. ഇരുപത് മിന്നിട്ടുവരെ നീണ്ടുനിന്ന പ്രതിഭാസം തുമ്പ പളളിത്തുറ വരെയുളളവര്‍ക്ക് ദൃശ്യമായി. മൂടല്‍മഞ്ഞ് നിറഞ്ഞതുപോലെയുളള കാലാവസ്ഥയിലാണ് കാണപ്പെട്ടത്. ഇത് അകലങ്ങളിലേക്ക് കടന്നുപോയതും മഴയും കാറ്റും ഉണ്ടായതായി തീരദേശവാസികള്‍ പറഞ്ഞു. സാധാരണയായി മഴക്കാലത്ത് അന്തരീക്ഷത്തിലെ മേഘങ്ങളില്‍നിന്ന് ഇത്തരത്തില്‍ പ്രതിഭാസം ഉണ്ടാകാറുണ്ട്. കരയില്‍ ഇത് പലപ്പോഴും ദൃശ്യമാകാറില്ല. വളരെ ശക്തി കുറഞ്ഞ ഈ പ്രതിഭാസം ആശങ്കയ്ക്ക് വകയില്ലാത്തതാണെന്നും കാലാവസ്ഥനിരീക്ഷണകേന്ദ്രം ഡയറക്ടര്‍ സുദേവന് പറഞ്ഞു. അല്പം ശക്തികൂടിയ ചുഴലിയാണ് കടലില്‍ കാണപ്പെടുന്നുവെങ്കില്‍ ഇതിന് കടല്വെളളെത്ത മുകളിലേക്ക് വലിച്ചെടുക്കാനുളള ശേഷിയുണ്ടാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: