കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയും നടനുമായ ദിലീപ്് വിദേശത്തേക്ക് പോകാന്‍ പാസ്പോര്‍ട്ട് കൈപ്പറ്റാന്‍ അങ്കമാലി മജിസ്ട്രേറ് കോടതിയിലെത്തി. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്റ്ററന്റിന്റെ ദുബായ് ശാഖയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഹൈക്കോടതി ദിലീപിന് അനുമതി നല്‍കിയിരുന്നു.
തുടര്‍ന്നാണു പാസ്പോര്‍ട്ടിനായി ദിലീപ് കോടതിയിലെത്തിയത്. ഭാര്യ കാവ്യ മാധവന്, മകള്‍ മീനാക്ഷി എന്നിവരോടൊപ്പമാണ് ദിലീപ് പോകുക. നാളെ രാവിലെ ദുബായിലെത്തുന്ന രീതിയിലാണ് ദിലീപിന്റെ യാത്ര സജ്ജീകരിച്ചിരിക്കുന്നത്.
യാത്ര കഴിഞ്ഞ് രണ്ട് ദിവസത്തിനകം താരം കേരളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് പോലീസിനെ അറിയിച്ചിരിക്കുന്നത്. ദുബായില്‍ താരം താമസിക്കുന്നതെവിടെ, ആരെയൊക്കെയാണ് കാണുന്നത്, എന്തൊക്കെയാണ് കാര്യപരിപാടികള്‍ തുടങ്ങിയവ ഇതിനോടകം തന്നെ പോലീസിനെ അറിയിച്ചിട്ടുണ്ട്.
ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയും കുടുംബവും ഒപ്പമുണ്ടാകും.29 ന് നടക്കുന്ന ചടങ്ങില്‍ നാദിര്‍ഷയുടെ അമ്മയാണ് ഹോട്ടല്‍ ഉദ്ഘാടനം ചെയ്യുക.നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി അന്വേഷണ സംഘം അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷമാണ് യാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: