ചില കെണിയില്‍ ആരും പെട്ടുപോകാം. ഫോണ്‍കെണി വിവാദത്തില്‍ ആരോപണവിധേയനായ മുന്‍മന്ത്രി ശശീന്ദ്രനെ കളിപ്പിച്ചത് ഒരു വാര്‍ത്താ ചാനലാണ്. ആ ചാനല്‍ ഇപ്പോള്‍ പൂട്ടിക്കെട്ടല്‍ മോഡിലും. കുറ്റവിമുക്തനായ സ്ഥിതിക്ക് ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിലേക്ക് എടുക്കുന്നതില്‍ പൊതുസമൂഹത്തിന് വലിയ എതിര്‍പ്പില്ല. ട്രാന്‍സ്പോര്‍ട്ട് ജീവനക്കാര്‍ക്കാണെങ്കില്‍ ഒന്നിനും കൊള്ളാത്ത തോമസ് ചാണ്ടിയെക്കാള്‍ ശശീന്ദ്രനെയാണ് താല്പര്യം.
പെന്ഷന്കുടിശ്ശികയെങ്കിലും തീര്ത്തുനല്കുമെന്നാണ് അവരുടെ വിശ്വാസം.
പക്ഷെ ഈ നീക്കം, കേരളത്തിലെ ജനങ്ങളോടുള്ള അവഹേളനമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. ഇടതുപക്ഷം എന്നും കൊട്ടിഘോഷിക്കുന്ന സദാചാരത്തിന് എതിരല്ലേ ഇതെന്നും, എങ്ങനെ ജനങ്ങളോട് മറുപടി പറയുമെന്നും അദ്ദേഹം ചോദിക്കുന്നു.
ആരോപണവിധേയനായ ശശീന്ദ്രന് കുറ്റം ചെയ്തിട്ടില്ലായെന്ന് പറഞ്ഞിട്ടില്ലത്രേ. ശശീന്ദ്രന് പറയാത്ത സ്ഥിതിക്ക് മുഖ്യമന്ത്രിക്ക് അദ്ദേഹം കുറ്റക്കാരനല്ലെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും ചെന്നിത്തല. അതിനല്ലേ കമ്മീഷനെ വച്ചതും റിപ്പോര്‍ട്ടു തേടിയതും.
ഭരണകക്ഷി നേതാക്കള്‍ക്ക് മാന്യത നഷ്ടപ്പെട്ടതില്‍ അത്ഭുതപ്പെടുന്ന ചെന്നിത്തല സ്വന്തം പാര്‍ട്ടിയില്‍ ഇതിലും വലിയ ആരോപണങ്ങളില്‍പ്പെട്ട നേതാക്കളുടെ കാര്യമോര്‍ത്ത് അത്ഭുതപ്പെടാത്തത് എന്തെന്നതും ചോദ്യമാണ്. ചെന്നിത്തല ആദ്യം സ്വന്തം കണ്ണിലെ കോലെടുത്തു മാറ്റൂ, അപ്പോള്‍ സഹോദരന്റെ കണ്ണിലെ കരടു വ്യക്തമായിക്കാണാനാകും.
കെ.എ.സോളമന്,
എസ്.എല്‍.പുരം, ചേര്‍ത്തല
പ്രതികരിക്കാൻ ഇവിടെ എഴുതുക: