ഇത് ഒരു കഥയാണ്, നമ്മുടെ നാട്ടിലെ ചില വാര്‍ക്കപ്പണിക്കാരുടെ കഥ. നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും-ആരാണിവര്‍? അവര്‍ക്കെങ്ങനെ ഈ പേര് വന്നു?
ഒരു സരസ്വതി ക്ഷേത്രത്തില്‍നിന്ന് മാരകായുധങ്ങള്‍ പിടിച്ചെടുത്തപ്പോള്‍, അവയൊക്കെ വാര്‍ക്കപ്പണിക്കുള്ള സാധനങ്ങളാണെന്ന് അപാരന്യായീകരണം നടത്തിയ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനം.
മേല്‍പ്പറഞ്ഞ സംഭവത്തിനുശേഷം ‘വാര്ക്കപ്പണിക്കാര്’ എന്ന നാമധേയത്തില്‍ അവര്‍ അറിയാന്‍ തുടങ്ങി. കുറച്ചുദിവസങ്ങള്‍ക്കു മുന്‍പ് ഒരു വാര്ക്കപ്പണിക്കാരന് സമൂഹ മാധ്യമത്തില്‍ ഇരുന്ന് മോങ്ങുന്നതു കണ്ടു-കലാലയങ്ങളില്‍ രാഷ്ട്രീയം നിരോധിച്ചാല്‍ ജനാധിപത്യം നഷ്ടപ്പെടുമത്രേ.
ഈ വാര്‍ക്കപ്പണിക്കാരുടെ ഏകാധിപത്യം നിലനില്‍ക്കുന്ന പല സരസ്വതി ക്ഷേത്രങ്ങളിലും നടക്കുന്നത് ഇവരുടെ ഗുണ്ടായിസലീലാവിലാസങ്ങളാണ്. രാഖി കെട്ടി വരുന്നവന്റെയും,
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വരുന്നവന്റെയും ചെവി, തല, മൂക്ക് പിന്നെ കൈകാലുകള്‍ ഇവയൊക്കെ അടിച്ചുപൊട്ടിക്കുക, ഗുരുനാഥയ്ക്കു കുഴിമാടം ഒരുക്കുക, ഗുരുനാഥയുടെ കസേര കത്തിക്കുക, സരസ്വതി ദേവിയേയും ദേശീയഗാനത്തെയും അപമാനിക്കുക, തങ്ങള്‍ നടത്തുന്ന ആഭാസ സമരങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്ത വിദ്യാര്‍ത്ഥികളെ ‘നിന്നെ പിന്നെ കണ്ടോളാം’ എന്ന് ഭീഷണിപ്പെടുത്തുക… ഇങ്ങനെയൊക്കെയുള്ള ലീലാവിലാസങ്ങള്‍.
പിന്നെ ഇവരുടെ സംഘത്തിലേക്ക് ആളെ കൂട്ടാന്‍, ഇവരുടെ ക്രിമിനലുകളായ നേതാക്കളെ പുണ്യാത്മാക്കളായി ചിത്രീകരിച്ചു സിനിമയൊരുക്കാന്‍ കുറേ സാംസ്കാരിക വാര്‍ക്കപ്പണിക്കാരും, അതിനു പിന്തുണയുമായി കുറേ മാധ്യമവാര്ക്കപ്പണിക്കാരും ഉള്ളതാണ് ഈ നാടിന്റെ ശാപം.
പഠിക്കുക, പോരാടുക എന്ന് വീമ്പിളക്കുന്ന ഇവരുടെ പ്രധാന ആശയം ‘അടിക്കുക…പോരാടുക’ എന്നതാണ്. നിയമപാലകര്‍ ഇങ്ങനെയുള്ള വാര്ക്കപ്പണിക്കരെക്കുറിച്ച് ചിന്തിച്ചിട്ടാണ് കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന് പറഞ്ഞത്. സമാധാനപരമായ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം എല്ലാ കലാലയങ്ങള്‍ക്കും ഗുണകരമാണെന്ന് അറിയാഞ്ഞിട്ടില്ല.
രതീശ് ദാസ്
മുണ്ടയാട്,കണ്ണൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: