ആലപ്പുഴ: നഗരത്തില്‍ കൊമേഴ്സ്യല്‍ കനാല്‍ കയ്യേറി കെട്ടിടം നിര്‍മ്മിക്കാനുള്ള മുസഌം ലീഗ് നേതാവിന്റെ നടപടി വിവാദമാകുന്നു പ്രതിഷേധം ശക്തമായപ്പോള്‍ നഗരസഭാ ഉദ്യോഗസ്ഥരരെത്തി സ്റ്റോപ്പ് മെമ്മോ കൊടുത്തു. ഡിടിപിസി അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് സീറോ ജങ്ഷനില്‍ ക്വിറ്റ് ഇന്ത്യാ സ്മാരകത്തിന് കിഴക്ക് ഭാഗത്ത് കെട്ടിടം നിര്‍മ്മാണം ആരംഭിച്ചത്.
നഗരഭരണാധികാരികളില്‍ ചിലരും ഇതിന് ഒത്താശ ചെയ്തു’ ലക്ഷങ്ങള്‍ ചെലവഴിച്ച് കനാല്‍ കരയില്‍ സ്ഥാപിച്ച രാജാകേശവദാസ് പാര്‍ക്കും ലീഗ് നേതാവും സംഘവും കയ്യടക്കിയിരിക്കുകയാണ്. കനാല്‍ കരയില്‍ നിലവിലുള്ള കടമുറിയുടെ അറ്റകുറ്റപണി എന്ന പേരിലാണ് ലീഗ് നേതാവ് സുനീര്‍ ഇസ്മയില്‍ ഡിടിപിസിയില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം വലിയ കടമുറികളുടെ നിര്‍മ്മാണം തുടങ്ങുകയായിരുന്നു.
ഇതെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു. നഗരത്തിലെ കൊമേഴ്സ്യല്‍ കനാലും, വാടക്കനാലും ഇത്തരത്തില്‍ നഗരസഭയുടെയും, ഡിടിപിസിയുടെയും മൗനാനുവാദത്തോടെ ചിലര്‍ കയ്യടക്കി കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്നു.
കനാല്‍ക്കര കയ്യടക്കി വാടകയ്ക്ക് നല്കി പണം ഉണ്ടാക്കുന്നവരുമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളും ഇതിന് ഒത്താശ ചെയ്യുന്നു. സംഘടിത മതന്യൂനപക്ഷത്തിന്റെ മറവിലാണ് നഗരത്തില്‍ കയ്യേറ്റങ്ങള്‍ വ്യാപകമായി നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: