എടത്വാ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ തിന്മയുടെ പ്രതീകമായ കാര്‍ത്തിക സ്തംഭം ഉയര്‍ന്നു. നെടുമ്പ്രം പടാരത്തില്‍ എന്‍. ബാബുവിന്റെ ഭവനത്തില്‍ നിന്നാണ് സ്തംഭത്തിനുള്ള കവുങ്ങ് ഘോഷയാത്രയോടെ ക്ഷേത്രത്തില്‍ എത്തിച്ചത്. ദേവിക്ക് ഒരുവര്‍ഷം കിട്ടിയ ഉടയാടകളും, വാഴക്കച്ചിയും, കവുങ്ങിന് പാളയും, പഴയോലയും വച്ചുകെട്ടിയാണ് സ്തംഭം ഉയര്‍ത്തിയത്. ക്ഷേത്ര സന്നിധിയില്‍ ഉയര്‍ന്ന സ്തംഭത്തിനെ തിന്മയുടെ പ്രതീകമായി കണക്കാക്കുന്നു. നാട്ടിലെ പാപതിന്മകളും സ്തംഭത്തിലേക്ക് ആവാഹിക്കും. കാര്‍ത്തിക പൊങ്കല ദിവസം ദീപാരാധനയ്ക്ക് മുന്നോടിയായാണ് സ്തംഭം കത്തിക്കുന്നത്. ഇതോടെ സകലപാപങ്ങളും പരിഹരിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.
ചക്കുളത്തുകാവ് പൊങ്കാലയുടെ കേളികൊട്ടുയര്‍ന്ന സ്തംഭം ഉയര്‍ത്തല്‍ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ക്കൊപ്പം അഡ്മിനിസ്ട്രേറ്റര്‍ കെ.കെ. ഗോപാലക്യഷ്ണന് നായര്‍, രമേഷ് ഇളമണ്‍, ഹരിക്കുട്ടന് നമ്പൂതിരി, അശോകന് നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, തലവടി ഗ്രാമപഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത്, ഉത്സവ കമ്മറ്റി പ്രസിഡന്റ് കെ. സതീഷ് കുമാര്‍, സെക്രട്ടറി സന്തോഷ് ഗോകുലം, പി.ഡി. കുട്ടപ്പന് എന്നിവര്‍ പങ്കെടുത്തു.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്തജന സംഗമത്തിന് വേദിയാകുന്ന ചക്കുളത്ത്കാവില്‍ പൊങ്കാലക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ചക്കുളത്ത്കാവും പരിസരപ്രദേശങ്ങളും കാര്‍ത്തിക പൊങ്കാലയുടെ നിറശോഭയിലാണ്. പൊങ്കാലയ്ക്ക് ദിവസങ്ങള്‍ അവശേഷിക്കേ തകഴി-തിരുവല്ല സംസ്ഥാന പാതയിലും ഇടറോഡുകളിലും കലം നിരത്താനുള്ള സ്ഥലം ഭക്തര്‍ കയറുകെട്ടി തിരിച്ചു. ചില സ്ഥലങ്ങളില്‍ ചുടുകട്ട നിരത്തി കഴിഞ്ഞു. താല്കാലിക കച്ചവട സ്ഥാപനങ്ങള്‍ പരിസര പ്രദേശങ്ങളില്‍ ഉയര്‍ന്നു. ക്ഷേത്ര മൈതാനത്തെ ഇന്‍ഫര്‍മേഷന്‍ കൗണ്ടറിന്റേയും താല്കാലിക ക്ലീനിക്കിന്റേയും പണി പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: