കുമളി: അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് രാജി വച്ച കോണ്‍ഗ്രസ് അംഗം ജെസ്സി ജേക്കബിന് പകരം സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം അംഗം ലിസിയമ്മ സണ്ണി അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. കഴിഞ്ഞമാസമാണ് സിപിഎം നല്കിയ അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് യുഡിഎഫിന് അഴുതയില്‍ ഭരണം നഷ്ടമായത്.
യുഡിഎഫ് ആറ്, കേരള കോണ്‍ഗ്രസ് മാണി, ആര്‍എസ്പി- ഒന്ന് വീതം എന്നിങ്ങനെയായിരുന്നു ഭരണകക്ഷിയുടെ സീറ്റ് നില. ആകെ 15 സീറ്റുള്ള ഇവിടെ ഇടതുപക്ഷത്തിന് അഞ്ച് സീറ്റായിരുന്നു ഉണ്ടായിരുന്നത്.
അവിശ്വാസം വന്നതോട കക്ഷി നില മാറി, യുഡിഎഫിനൊപ്പം നിന്ന രണ്ട് അംഗങ്ങളും കാലുമാറി സിപിഎമ്മിനൊപ്പം ചേരുകയായിരുന്നു. ഇതോടെയാണ് ലിസിയമ്മ സണ്ണി പ്രസിഡന്റായത്. ഭരണം തിരിച്ച് പിടിക്കാനുള്ള നീക്കം യുഡിഎഫും തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: