തിരുവനന്തപുരം : തോമസ് ചാണ്ടി പ്രശ്നത്തില്‍ കിട്ടിയ രാഷ്ട്രീയ നേട്ടം കോണ്‍ഗ്രസ് ബന്ധം ഇല്ലാതാക്കുമെന്ന ഭീതിയില്‍ സിപിഐ. ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സുമായി തോളോടുതോള്‍ ചേരണം എന്നത് സിപിഐ ആഗ്രഹമല്ല, ആവശ്യമാണ്. പാര്‍ട്ടി കോണ്‍ഗ്രസിനായി തയ്യാറാക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിലെ വിഷയവുമാണ്. വല്യേട്ടനായ സിപിഎമ്മിനെക്കൂടി ഈ നിലപാടിലെത്തിക്കാമെന്ന വിശ്വാസവും സിപിഐ ദേശീയ നേതൃത്വത്തിനുണ്ട്. വല്യേട്ടന് നേരത്തെ ഇക്കാര്യം ചേരിതിരിഞ്ഞ് ചര്‍ച്ച ചെയ്തതാണ്. തല്ക്കാലം വേണ്ടെന്ന തീരുമാനിക്കുകയായിരുന്നു.
ബിജെപിയെ നേരിടുന്നതിന് അഖിലേന്ത്യാ തലത്തില്‍ സിപിഎമ്മിന് ഒന്നും സംഭാവന ചെയ്യാനില്ലെന്ന് സിപിഐയ്ക്ക് അറിയാം. കോണ്‍ഗ്രസിനോടു വീണ്ടും പ്രണയത്തിനുള്ള കാരണവും ഇതാണ്.ദേശീയ നേതാക്കള്‍ കോണ്‍ഗ്രസ് സഖ്യത്തിനായി നയം രൂപീകരിക്കുമ്പോള്‍ വെട്ടിലാകുന്നത് സംസ്ഥാന നേതൃത്വമാണ്. കയ്യേറ്റ വിവാദങ്ങളില്‍ വ്യത്യസ്ഥ നിലപാട് സ്വീകരിച്ചെന്നുവരുത്തി തിളക്കത്തില്‍ നില്ക്കുന്നു. സോളാറില്‍ വിളറിനാറി നില്ക്കുന്ന കോണ്‍ഗ്രസ്സുമായി ഇപ്പോള്‍ ഒന്നിക്കുന്നതിലാണ് പ്രയാസം. തലയ്ക്ക് വെളിവുള്ളവരാരും ഇപ്പോള്‍ കോണ്‍ഗ്രസിനോട് സഹകരിക്കില്ലെന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന വ്യക്തമാക്കുന്നതിതാണ്.
ഇപ്പോള്‍ എന്ന വാക്കിന് വലിയ അര്‍ത്ഥമുണ്ട്.’ ഭാവിയില്‍ ആകാം എന്നു തന്നെ. കാനം പിന്നീടു പറഞ്ഞ കാര്യങ്ങള്‍ ഇത് വ്യക്തമാക്കുന്നു. ‘കോണ്‍ഗ്രസുമായി ചേരുമോയെന്ന പറയാന്‍ പറ്റില്ല. കോണ്‍ഗ്രസ്സുമായി ചേരാത്ത ഏതു പാര്‍ട്ടിയാണ് കേരളത്തിലുള്ളത് യുപിഎ സര്‍ക്കാരിന് ആരാണ് പിന്തുണ നല്‍കിയത്. മന്ത്രിസ്ഥാനത്തിനൊന്നും പോയില്ല. സ്പീക്കര്‍ സ്ഥാനത്തേക്ക് പോയത് സിപിഎം ആണ്. കോണ്‍ഗ്രസ്സുമായി ഒരു ബന്ധവുമുണ്ടാകില്ലെന്ന് ഇപ്പോള്‍ പറയാനാവില്ല.’ – കാനത്തിന്റെ വാക്കുകള്‍ മനസ്സ് എവിടോട്ട് എന്ന് വ്യക്തമാക്കുന്നു.
കോണ്‍ഗ്രസ്സുമായി കൂട്ടുകെട്ടന്ന ആശയം സിപിഎം അംഗീകരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കിയിട്ടുണ്ട്. സിപിഐയെ മുന്നണിയിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചു കഴിഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പരസ്യമായിട്ടാണ് ക്ഷണിച്ചത്. ചാണ്ടി, മൂന്നാര്‍ വിഷയങ്ങളില്‍ മുഖം നഷ്ടപ്പെട്ട സിപിഎമ്മിന് തല്ക്കാലം രക്ഷപ്പെടാനുള്ള വടിയായി കോണ്‍ഗ്രസ് – സിപിഐ ബന്ധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: