ബ്രിസ്ബെന്: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസീസ് വിജയഗാഥ. പത്ത് വിക്കറ്റിനാണ് കംഗാരുക്കള്‍ ഇംഗ്ലണ്ടിനെ ചാരമാക്കിയത്. രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ വിജയലക്ഷ്യമായ 170 റണ്‍സ് 50 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ മറികടന്നു. 119 പന്തില്‍ നിന്ന് പുറത്താകാതെ 87 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും 182 പന്തില്‍ നിന്ന് 82 റണ്‍സെടുത്ത ബാന്‍ക്രോഫ്റ്റും ചേര്‍ന്നാണ് ടീമിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. ഒന്നാം ഇന്നിങ്സില്‍ സെഞ്ചുറി നേടിയ ഓസീസ് നായകന് സ്മിത്താണ് കളിയിലെ താരം.
സ്കോര്‍: ഇംഗ്ലണ്ട് 302, 195. ഓസ്ട്രേലിയ 328, വിക്കറ്റ് നഷ്ടപ്പെടാതെ 173.
വിക്കറ്റ് നഷ്ടപ്പെടാതെ 114 എന്ന നിലയില്‍ ഇന്നലെ രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച ഓസ്ട്രേലിയ 16 ഓവര്‍ കൂടി ബാറ്റ് ചെയ്ത് വിജയത്തിലേക്ക് എത്തുകയായിരുന്നു.
ടെസ്റ്റിന്റെ ആദ്യ ദിനം മികച്ച പ്രകടനം നടത്തിയ ഇംഗ്ലണ്ട് പിന്നീട് അവിശ്വസനീയമായി തകര്‍ന്നടിയുകയായിരുന്നു.
ആദ്യ ഇന്നിങ്സില്‍ 302 റണ്‍സെടുത്ത ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സില്‍ 195 റണ്‍സിന് പുറത്തായി. അതേസമയം ആദ്യ ഇന്നിങ്ങ്സ്ല് 328 റണ്‍സിന് പുറത്തായ ഓസ്ട്രേലിയ 26 റണ്‍സിന്റെ ലീഡ് നേടി. പുറത്താകാതെ 141 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ കരുത്തിലായിരുന്നു ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയത്.വെസ്റ്റിന്‍ഡീസിനോട് 29 വര്‍ഷം മുമ്പ് ഏറ്റ പരാജയത്തിനു ശേഷം ഗാബയില്‍ ഒരു ടെസ്റ്റും ഓസ്ട്രേലിയ തോറ്റിട്ടില്ല.
രണ്ടാം ടെസ്റ്റ് ഡിസംബര്‍ 2 മുതല്‍ അഡ്ലെയ്ഡില് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: