അങ്കമാലി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ എട്ടാം പ്രതിയായ നടന് ദിലീപ് പോലീസിനെതിരെ കോടതിയില്‍ ഹര്‍ജി നല്കി. കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായതിനെതിരെയാണ് താരം അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്.
പാസ്പോര്‍ട്ട് തിരിച്ചു വാങ്ങാനായി അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിയപ്പോഴാണ് ദിലീപ് ഹര്‍ജി നല്‍കിയത്.
തനിക്കെതിരായ കുറ്റപത്രം പോലീസ് മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കുറ്റപത്രം കോടതി പരിഗണിക്കും മുമ്പ് ഇതിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ വന്നത് തനിക്കെതിരായ പോലീസിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു. ദിലീപിന്റെ ഹര്‍ജിയില്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ഡിസംബര്‍ ഒന്നിന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
ദിലീപിനെ എട്ടാം പ്രതിയാക്കിയുള്ള അനുബന്ധ കുറ്റപത്രത്തില്‍ മുന്‍ഭാര്യ മഞ്ജുവാര്യര്‍ ഉള്‍പ്പെടെ 355 പേര് സാക്ഷികളായ കേസില്‍ ആകെ 12 പ്രതികളാണുള്ളത്. നടിയോടു ദിലീപിനുള്ള വൈരാഗ്യമാണ് ആക്രമണത്തിനു കാരണമായതെന്നു കുറ്റപത്രത്തില്‍ പറയുന്നു. മഞ്ജുവാര്യരുമായുള്ള ആദ്യവിവാഹം തകര്‍ന്നതിനു പിന്നില്‍ ആക്രമിക്കപ്പെട്ട നടിയാണെന്നു ദിലീപ് വിശ്വസിച്ചിരുന്നെന്നും കുറ്റപത്രത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: