കല്‍പ്പറ്റ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എട്ട് മുതല്‍ 12 വരെയുള്ള പൊതു വിദ്യാലയങ്ങളിലെ എല്ലാ ക്ലസ്സ് മുറികളും ഒരു വര്‍ഷത്തിനകം ഹൈടെക്കാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്.
മാനന്തവാടി നഗരസഭയിലെ ആറാട്ടുതറ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗത്തിനുള്ള പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2019 മാര്‍ച്ചോടെ എല്‍പിയും യുപിയും പൂര്‍ണ്ണമായും ഹൈടെക്കാക്കും. ഹൈടെക് ആക്കി മാറ്റുന്നതിന് 493 കോടി രൂപ കിഫ്ബി വഴി ലഭ്യമാക്കിയിട്ടുണ്ട്. ആയിരം സ്കൂളുകളുടെ കെട്ടിടമുള്‍പ്പെടെയുള്ള പശ്ചാത്തല സൗകര്യത്തിനായി പദ്ധതി വിഹിതം നീക്കി വെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കെമിസ്ട്രി ലാബിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്മാന് വി.ആര്.പ്രവീജ് നിര്‍വ്വഹിച്ചു. ഫിസിക്സ് ലാബ് മുനിസിപ്പല്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ പ്രതീപാ ശശിയും സ്മാര്‍ട്ട് ക്ലാസ് റൂം നഗരസഭാ കൗണ്‍സിലര്‍ സ്മിത അനില്‍കുമാറും സ്കൗട്ട് യൂണിറ്റ് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വര്‍ഗ്ഗീസ് ജോര്‍ജും ജൈവവൈവിധ്യ പാര്‍ക്ക് പിടിഎ പ്രസിഡന്റ് എ.ജയനും ഉദ്ഘാടനം ചെയ്തു. ഒ.ആര്.കേളു എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: