വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന് നാളെ കൊടിയേറും. രാവിലെ 6.30നും7.30 മദ്ധ്യേ തന്ത്രിമുഖ്യന്മാരായ ഭദ്രകാളി മറ്റപ്പള്ളിമനയ്ക്കല്‍ നാരായണന് നമ്പൂതിരിപ്പാടിന്റെയും നാരായണന് നമ്പൂതിരിപ്പാടിന്റെയംു മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ് നടക്കുന്നത്.
ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസംബര്‍ 10നാണ്. വെളുപ്പിന് 4.30 അഷ്ടമി ദര്‍ശനം. ഋഷഭവാഹനം ഏഴുന്നള്ളിപ്പ് ഡിസംബര്‍ 5ന് രാത്രി 11 മുതല്‍ ആരംഭിക്കും. കൊടിയേറ്റിനുമുന്നോടിയായുള്ള കൊടിയേറ്റ് അറിയിപ്പ് ഇന്ന് രാവിലെ നടത്തും. ഉഷപൂജ, എതിര്‍ത്തപൂജ, പന്തീരടി പൂജകള്‍ക്ക് ശേഷം അവകാശിയായ കിഴക്കേടത്ത് ശങ്കരന് മൂസ്സതാണ് കൊടിയേറ്റ് അറിയിപ്പ് നടത്തുന്നത്.
കൊടിയേറ്റ് ദിവസം രാവിലെ കലാമണ്ഡപത്തിലും സ്വരമണ്ഡപത്തിലും ചലചിത്ര പിന്നണി ഗായിക കെ.എസ്.ചിത്ര ഭദ്രദീപം തെളിയിക്കും. ഡിസംബര്‍-5 ന് ചലചിത്രതാനം പാരീസ് ലക്ഷ്മിയും സംഘവും നൃത്തന്യത്വങ്ങള് അവതരിപ്പിക്കും. 4 ന് വൈകിട്ട് 9 മുതല്‍ മാതംഗി സത്യമൂര്‍ത്തിയുടെ സംഗീത സദസ്സ്. 9ന് രാത്രി 7മുതല്‍ ചലചിത്രതാരം രമ്യാ നമ്പീശനും സംഘവും നാട്യവിസ്മയം അവതരിപ്പിക്കും.
7ന് രാവിലെ 8ന് ഗജപൂജ, വൈകിട്ട് 4ന് ആനയൂട്ട്, 4.30ന് കാഴ്ച്ചശ്രീബലി. ഡിസംബര്‍ 8 ന് രാത്രി 11 വലിയ വിളക്ക്, കാഴ്ച്ചശ്രീബലി. 9 ന് ഉച്ചയ്ക്ക് 2ന് ഉത്സവബലിദര്‍ശനം. അഷ്ടമി ദിവസം വൈകുന്നേരം 6ന് നടക്കുന്ന ഹിന്ദുമതകണ്വന്ഷന് ഹൈക്കോടതി ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ അദ്ധ്യക്ഷനാകും. ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ കെ.രാഘവന്, കെ.പി.ശങ്കരദാസ്,ദേവസ്വം കമ്മീഷണര്‍ സി.പി.രാമരാജ പ്രേമപ്രസാദ് തുടങ്ങിയവര്‍ പങ്കെടുക്കും. രാത്രി 11 മുതല്‍ ഉദയനാപുരത്തപ്പന്റെ വരവ്, 2 ന് അഷ്ടമി വിളക്ക്, വലിയകാണിക്ക,വെടിക്കെട്ട് 3.30 ന്് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്.
ഡിസംബര്‍ 11ന് ആറാട്ട.് വൈകിട്ട് 6ന് ആറാട്ട് എഴുന്നള്ളിപ്പ്, രാത്രി 11ന് കൂടിപ്പൂജവിളക്കോടൂകൂടി അഷ്ടമി ഉത്സവം സമാപിക്കും. അഷ്ടമി ദിനത്തില്‍ 151 പറ അരിയുടെ പ്രാതല്‍ വഴിപാടാണ് ഭക്തജനങ്ങല്ക്കായി ദേവസ്വം ബോര്‍ഡ് ഒരിക്കിയിരിക്കുന്നത്. അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍ പി. എന്‍.ഗണേശ്വന് പോറ്റി,ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ എന്‍.പി.രഘു,അഡ്മിനിസ്ട്രേറ്റീവ് ആഫീസര്‍ വി.കൃഷണകുമാര്‍,സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: