ന്യൂദല്‍ഹി: അഖില കേസ് ഇന്നലെ സുപ്രീം കോടതി പരിഗണിച്ചപ്പോള്‍ തുടക്കത്തില്‍ വാദം ഒന്നേമുക്കാള്മണിക്കൂര് നേരമായിരുന്നു. പിന്നീടാണ് ചില കാര്യങ്ങള്‍ മാത്രം അഖിലയോട് ചോദിച്ചറിയാം എന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയത്.
സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനായ വി. ഗിരിയെ ആണ് പരിഭാഷകനായി കോടതി ചുമതലപ്പെടുത്തിയത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡാണ് ബെഞ്ചിന് വേണ്ടി അഖിലയോട് ചോദ്യങ്ങള്‍ ചോദിച്ചത്. തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം നേരം കോടതിയില്‍ നടന്നത് ഇപ്രകാരം.
ജ. ചന്ദ്രചൂഡ്: അഖില എവിടെയാണ് മെഡിസിന് പഠിച്ചത്?
അഖില: സേലം ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളേജ്.
ജ. ചന്ദ്രചൂഡ്: എത്ര വര്‍ഷമാണ് സേലത്ത് താമസിച്ചത്?
അഖില: അഞ്ചുവര്‍ഷം.
ജ. ചന്ദ്രചൂഡ്: ആരാണ് ഹോമിയോപ്പതി പഠിക്കാന്‍ അയച്ചത്?
അഖില: വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം. എനിക്ക് താത്പര്യമില്ലായിരുന്നു.
ജ. ചന്ദ്രചൂഡ്: പഠനം തുടരാന്‍ താത്പ്പര്യമുണ്ടോ?
അഖില: ഉണ്ട്. ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കണം.
ജ. ചന്ദ്രചൂഡ്: വൈക്കത്തു നിന്ന് സേലത്തേക്ക് എത്ര ദൂരമുണ്ട്?
നാനൂറ് കിലോമീറ്ററോളം ദൂരമുണ്ടെന്ന് പരിഭാഷകനായ ഗിരി.
ജ. ചന്ദ്രചൂഡ്: സേലത്ത് പഠിച്ചിരുന്നപ്പോള്‍ വൈക്കത്തെ വീട്ടില്‍ പോകാറുണ്ടായിരുന്നോ?
അഖില: രണ്ടാഴ്ച കൂടുമ്പോള്‍.
ജ. ചന്ദ്രചൂഡ്: സേലത്ത് ഹോസ്റ്ററില്‍ നിന്ന് പഠിക്കാന്‍ താത്പര്യമുണ്ടോ?
അഖില: ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കണം. ഭര്‍ത്താവിനൊപ്പം താമസിച്ച് പഠിക്കാനാണ് ഇഷ്ടം.
ജ. ചന്ദ്രചൂഡ്: സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തി വേണ്ടേ?
അഖില: വിശ്വാസത്തിനനുസരിച്ച് ജീവിക്കണം. പഠനം ഭര്‍ത്താവിനൊപ്പം തുടരണം.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര: അത്തരം കാര്യങ്ങളിലേക്ക് ഇപ്പോള്‍ കടക്കാനാവില്ല. ആദ്യം പഠനം പൂര്‍ത്തിയാക്കണം.
ജ. ചന്ദ്രചൂഡ്: മുടങ്ങിയ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കേണ്ടേ?
അഖില: രക്ഷിതാക്കളാണ് പ്രശ്നം. ഇസ്ലാം മതം സ്വീകരിച്ച തന്നെ തിരികെ വരാനായി നിരന്തരം ആവശ്യപ്പെടുകയാണവര്‍.
ചീഫ് ജസ്റ്റിസ്: ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കണോ?
അഖില: വേണം, എന്നാല്‍ ഭര്‍ത്താവിനൊപ്പം പോകണം.
ജ. ചന്ദ്രചൂഡ്: അക്കാര്യമല്ല കോടതി നോക്കുന്നത്. സേലത്ത് പോയാല്‍ എവിടെ നിന്ന് പഠിക്കും?
അഖില: ഹോസ്റ്റലില്‍ നിന്ന് . അല്ലെങ്കില്‍ മറ്റു താമസ സൗകര്യം നോക്കും.
11 മാസമായി നിയമവിരുദ്ധമായ കസ്റ്റഡിയിലാണ് ഞാന്‍. അഞ്ചു മാസം ഹൈക്കോടതി എന്നെ നിയമവിരുദ്ധമായ കസ്റ്റഡിയിലാക്കി. അതിന് ശേഷം ആറു മാസം രക്ഷിതാക്കള്‍ക്കൊപ്പം നിയമവിരുദ്ധമായി കസ്റ്റഡിയില്‍.
ചീഫ് ജസ്റ്റിസ്: കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം ഭര്‍ത്താവിനെ കാണുന്നതടക്കമുള്ള കാര്യങ്ങള്‍ നോക്കിയാല്‍ പോരേ?
അഖില: ഭര്‍ത്താവിനെ രക്ഷിതാവാക്കണം.
ചീഫ് ജസ്റ്റിസ്: കോളേജ് ഡീനിനെ രക്ഷിതാവാക്കാം. അല്ലെങ്കില്‍ ജില്ലാ അധികൃതരെ. ഇവിടെ നിന്ന് ഇറങ്ങിയാല്‍ എവിടെപ്പോകും?
അഖില: സേലത്തേക്ക് പോകും. അല്ലെങ്കില്‍ മലപ്പുറത്ത് കൂട്ടുകാരിയുടെ വീട്ടില്‍ താമസിക്കും.
ചീഫ് ജസ്റ്റിസ്: കേരളാ പോലീസിനൊപ്പം സേലത്തേക്ക് അയക്കാം. സുരക്ഷ തമിഴ്നാട് പോലീസ് നോക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: