ന്യൂദല്‍ഹി: അഖിലയുടെ പഠനം തുടരാനുള്ള സുപ്രീംകോടതി നിര്‍ദ്ദേശത്തില്‍ സന്തോഷം പ്രകടിപ്പിച്ച് പിതാവ് അശോകന്. കോടതിയുടെ തീരുമാനം ഏറെ സന്തോഷകരമാണ്. പഠനത്തിനായി അയച്ച മകള്‍ മതംമാറി വിവാഹം കഴിച്ചതാണ് പ്രശ്നം.
അവള് പഠനം തുടരണം. ഭീകരബന്ധമുള്ള ഷെഫിന് ജഹാനൊപ്പം അഖിലയെ വിടാന്‍ തയ്യാറാവാതിരുന്ന കോടതിയുടെ നടപടിയും ആശ്വാസകരമാണ്. എന്‍ഐഎ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ വരും ദിവസങ്ങളില്‍ കോടതി പരിശോധിക്കും.
തന്റെ മകള്‍ക്ക് സംഭവിച്ചതിന് പിന്നിലെ ഗൂഢനീക്കങ്ങള്‍ പുറത്തുവരുമെന്നും അശോകന് കോടതി വിധിയോട് പ്രതികരിച്ചു. കോടതി വിധിയോടും കേരളാ സര്‍ക്കാര്‍ നിലപാടിനോടും എതിര്‍ത്ത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: