ന്യൂദല്‍ഹി; ഭാര്യ ഭര്‍ത്താവിന്റെ നിയന്ത്രണത്തിലുള്ള വെറും വസ്തുവകയല്ലെന്നും ഭര്‍ത്താവിന് ഭാര്യയുടെ രക്ഷിതാവാകാന്‍ കഴിയില്ലെന്നും സുപ്രീം കോടതി. അഖിലയുമായി സംസാരിക്കവേ സേലത്ത് ആരുടെ കൂടെ താമസിക്കുംഎന്ന ചോദ്യത്തിന് അഖില മറുപടി നല്‍കവേയാണ് ഭര്‍ത്താവിന് രക്ഷിതാവാകാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞത്.
മാത്രമല്ല ഭാര്യക്ക് സ്വന്തമായ അസ്തിത്വം ഉണ്ട്. അവള്‍ക്ക് ഭര്‍ത്താവിന്റെ കൈയിലെ വെറും പണ്ടമായി മാറാനും കഴിയില്ല. ഞാന്‍ എന്റെ ഭാര്യയുടെ രക്ഷിതാവല്ല. ഇത് അവളോട് പറഞ്ഞു മനസിലാക്കൂ. കോടതി പറഞ്ഞു.
കേസില്‍ അഖിലയോട് ചോദ്യങ്ങള്‍ ചോദിച്ച ജസ്റ്റിസ് ചന്ദ്രചൂഡ് അഖിലയെന്നാണ് പേര് വിളിച്ചതും, ഹാദിയ എന്നായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: