കോഴിക്കോട്: ഭാരതത്തിന്റെ സാമ്പത്തിക രംഗം സുതാര്യമാക്കിയതാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ സുപ്രധാന നേട്ടമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് . ദേശീയ നിയമ ദിനാചരണത്തോടനുബന്ധിച്ച് നോട്ട് ‘നിരോധനവും ഇന്ത്യന്‍ സമ്പദ്ഘടനയും’ എന്ന വിഷയത്തില്‍ ദേശീയ അഭിഭാഷക പരിഷത്ത് സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
17 ലക്ഷത്തോളം വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ പിടിക്കപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് വെളിപ്പെട്ടത്. സാമ്പത്തിക മേഖലയിലെ കള്ളനാണയങ്ങളായ 2.24 ലക്ഷം കടലാസ് കമ്പനികള്‍ അടച്ചുപൂട്ടാന്‍ കഴിഞ്ഞതും കേന്ദ്ര സര്‍ക്കാരിന്റെ നേട്ടമാണ്. 2016ല്‍ നടപ്പാക്കിയ ബിനാമി പ്രോപ്പര്‍ട്ടി ആക്ട് കള്ളപ്പണക്കാരുടെ നട്ടെല്ല് ഒടിച്ചു.
നിരോധിച്ച നോട്ടുകളെല്ലാം തിരിച്ചെത്തിയത് നോട്ട്നിരോധനം പരാജയപ്പെട്ടതിന്റെ തെളിവാണെന്നു പറയുന്നത് രാഷ്ട്രീയ ആരോപണം മാത്രമാണ്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ അട്ടിമറിക്കാനാണ് കേരളത്തിലെ ഇടത് യൂണിയനുകളും സര്‍ക്കാരും ശ്രമിക്കുന്നത്. അദ്ദേഹം പറഞ്ഞു. ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. സി.കെ. ശ്രീനിവാസന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: