ന്യൂദല്‍ഹി: മതംമാറിയ വൈക്കം സ്വദേശിനി അഖിലയെ ഷെഫിന് ജഹാന് വിവാഹം കഴിച്ച നടപടി റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി പുനഃപരിശോധിച്ചില്ല. ഭര്‍ത്താവിനൊപ്പം വിടണമെന്ന അഖിലയുടെ ആവര്‍ത്തിച്ചുള്ള ആവശ്യം അംഗീകരിക്കാതിരുന്ന കോടതി സേലത്തെ കോളേജില്‍ അഖില ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശിച്ചു.
സര്‍വകലാശാല ഡീനിനെ ലോക്കല്‍ ഗാര്ഡിയനാക്കിയ കോടതി ചൊവ്വാഴ്ച തന്നെ സേലം കോളേജിലേക്ക് പോകാന്‍ അഖിലയ്ക്ക് നിര്‍ദ്ദേശവും നല്കി. എല്ലാ ഘട്ടത്തിലും സുപ്രീംകോടതി അഖില എന്ന പേരുപയോഗിച്ചതും ശ്രദ്ധേയമായി.അഖിലയുടെ പഠനച്ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി കേസില്‍ എന്‍ഐഎ അന്വേഷണം തുടരണമെന്നും നിര്‍ദ്ദേശിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 2.50ന് അഖിലയെ കേരളാ പോലീസും ദല്‍ഹി പോലീസും ചേര്‍ന്ന് കര്‍ശന സുരക്ഷയില്‍ കോടതിയില്‍ ഹാജരാക്കി. മൂന്നു മണിക്ക് കോടതി നടപടി ആരംഭിച്ച ഉടന്‍ അഖിലയുടെ മൊഴി എടുക്കുന്നത് രഹസ്യമായി ചീത്രീകരിക്കണമെന്നും പരസ്യമൊഴി എടുക്കരുതെന്നും അച്ഛന് അശോകന് അഭ്യര്‍ത്ഥിച്ചു. ഹൈക്കോടതി ജഡ്ജി മൊഴിയെടുത്തതാണെന്നും വലിയ സാമുദായിക പ്രശ്നമായി മാറിയതിനാല്‍ രഹസ്യമൊഴി മതിയെന്നും അശോകന്റെ അഭിഭാഷകന് ശ്യാം ദിവാന് ബോധിപ്പിച്ചു.
പോപ്പുലര്‍ഫ്രണ്ടിന് മതം മാറ്റവുമായും വിവാഹവുമായും ബന്ധമുണ്ട്, ഒരാളെ ഐഎസില്‍ ചേര്‍ത്താല്‍ എത്ര രൂപ ലഭിക്കുമെന്ന് ഐഎസ് റിക്രൂട്ടറിനോട് ഷെഫിന് ജഹാന് ചോദിക്കുന്നതിന്റെ തെളിവുകളുണ്ട്, ഇന്ത്യാ ടുഡേ ഒളിക്യാമറാ ഓപ്പറേഷനില്‍ പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ ലൗ ജിഹാദ് സംബന്ധിച്ച് വലിയ വെളിപ്പെടുത്തലുകള്‍ നടത്തി- തുടങ്ങിയ വാദങ്ങള്‍ ശ്യാം ദിവാന് ഉന്നയിച്ചു. അഖിലയുടെ മൊഴി എടുക്കുന്നതിനു മുന്‍പ് എന്‍ഐഎ റിപ്പോര്‍ട്ട് കോടതി പരിഗണിക്കണമെന്നും അശോകന് ആവശ്യപ്പെട്ടു.
എന്‍ഐഎ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അതിഭീകരമെന്നും സത്യസരണിയെപ്പറ്റിയും പോപ്പുലര്ഫ്രണ്ടിനെപ്പറ്റിയും ഗൗരവകരമായ വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് കോടതിയെ അറിയിച്ചു. ലൗ ജിഹാദുമായി ബന്ധപ്പെട്ട 89 കേസുകള്‍ കേരളാ പോലീസ് എന്‍ഐഎയ്ക്ക് കൈമാറി അന്വേഷണം തുടരുന്നു. എന്‍ഐഎയുടെ നാനൂറ് പേജ് റിപ്പോര്‍ട്ടിലേക്ക് കോടതി പോകണം. അതിന് ശേഷം മാത്രമേ മറ്റു നടപടികളിലേക്ക് കടക്കാവൂ എന്നും മനീന്ദര്‍ സിങ് ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ്
ഷെഫിന് ജഹാനൊപ്പം വിടണമെന്ന അഖിലയുടെ ആവശ്യം അംഗീകരിച്ചില്ല
സേലത്തെ ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളേജില്‍ അഖില ഹൗസ് സര്‍ജന്‍സിക്ക് പ്രവേശിക്കണം
പുനര്‍ പ്രവേശന നടപടികള്‍ വേഗത്തിലാക്കാന്‍ കോളേജിനും സര്‍വകലാശാലയ്ക്കും നിര്‍ദ്ദേശം
കോളേജ് ഹോസ്റ്റലില്‍ അഖിലയ്ക്ക് താമസിക്കാനാവശ്യമായ ക്രമീകരണം ഒരുക്കണം
ഹോസ്റ്റലിലെ നിയമങ്ങള്‍ അനുസരിച്ച് വേണം അവിടെ കഴിയേണ്ടത് ഷെഫിനെ രക്ഷിതാവായി പ്രഖ്യാപിക്കണമെന്ന അഖിലയുടെ ആവശ്യം തള്ളി സര്‍വകലാശാല ഡീനിനെ ലോക്കല്‍ ഗാര്‍ഡിയനായി പ്രഖ്യാപിച്ചു
അഖിലയുടെ സേലത്തെ സുരക്ഷാ ചുമതല തമിഴ്നാട് പോലീസിന് കൈമാറി സേലത്ത് പോകുന്നതുവരെ ദല്‍ഹിയിലെ കേരളാ ഹൗസില്‍ താമസിക്കണം കേസിലെ എന്‍ഐഎ റിപ്പോര്‍ട്ട് അടക്കമുള്ള വിശദമായ വസ്തുതകളിലേക്ക് ജനുവരി മൂന്നാം വാരം കടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: