ന്യൂദല്‍ഹി: മതപരിവര്‍ത്തനത്തിന് വിധേയയായ അഖിലയെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ഷെഫിന് ജഹാന് ശ്രമിച്ചെന്ന് എന്‍ഐഎ. പ്രണയവിവാഹം എന്ന തരത്തില്‍ കേസ് പരിഗണിക്കരുതെന്നും അതീവ ഗൗരവകരമായ ഘടകങ്ങള്‍ ഉള്‍പ്പെട്ട കേസാണിതെന്നും എന്‍ഐഎയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് കോടതിയെ അറിയിച്ചു.
എന്‍ഐഎയുടെയും അശോകന്റെയും വാദങ്ങള്‍ പരിശോധിച്ച ശേഷം ഷെഫിന് ജഹാനൊപ്പം അഖിലയെ വിടില്ലെന്ന തീരുമാനത്തിലേക്ക് സുപ്രീംകോടതി എത്തിച്ചേര്‍ന്നു. അഖിലയുടെ സ്വാതന്ത്ര്യം, കേസിലെ ഭീകരബന്ധം എന്നീ ഘടകങ്ങള്‍ രണ്ടായി കണ്ട് മുന്നോട്ടു പോകാനാണ് കോടതിയുടെ തീരുമാനം. പ്രണയവിവാഹം മാത്രമാണ് അഖില കേസെന്ന പോപ്പുലര്‍ഫ്രണ്ടിന്റെ വാദം ഫലത്തില്‍ കോടതി തള്ളി. കേസ് കൂടുതല്‍ ആഴത്തില്‍ പരിശോധിക്കാനാണ് തീരുമാനം.
ലൗ ജിഹാദുമായി ബന്ധപ്പെട്ട 89 കേസുകള്‍ കേരളാ പോലീസ് എന്‍ഐഎയ്ക്ക് കൈമാറിയെന്നും ഇവയുടെ അന്വേഷണങ്ങളില്‍ സമാനരീതി കണ്ടെത്തിയെന്നുമാണ് എന്‍ഐഎ കോടതിയെ ധരിപ്പിച്ചത്. രാജ്യത്ത് ഏറ്റവുമധികം പേര് ഐഎസിലേക്ക് പോയത് കേരളത്തില്‍ നിന്നെന്നും എന്‍ഐഎയുടെ റിപ്പോര്‍ട്ടിലുണ്ട്.
ഐഎസ് റിക്രൂട്ടിങ് ഏജന്റായ മന്‍സി ബുറാഖിയുമായി ഷെഫിന് നടത്തിയ ചാറ്റിങ്ങിന്റെ വിവരങ്ങള്‍ അശോകന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ശ്യാം ദിവാന് കോടതിയെ ധരിപ്പിച്ചു. ഒരാളെ ഐഎസിലെത്തിച്ചാല് എത്ര രൂപ ലഭിക്കുമെന്ന് ഷെഫിന് ചോദിക്കുന്നതിന് രൂപയല്ല, ഡോളറുകള്‍ ലഭിക്കുമെന്ന് മന്‍സി ബുറാഖി മറുപടി നല്‍കിയെന്നതടക്കമുള്ള എന്‍ഐഎ കണ്ടെത്തലുകളും ശ്യാം ദിവാന് കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: