ന്യൂദല്‍ഹി: അഖിലയെ ഇന്ന് സേലത്ത് എത്തിക്കും. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി. വിമാന ടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബുക്ക് ചെയ്തു. സേലത്തെ കോളജ് ഹോസ്റ്റലിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് അഖില ഹോസ്റ്റലിലേക്ക് താമസം മാറ്റും.
കോളജ് ഹോസ്റ്റല്‍ സൗകര്യങ്ങളും മറ്റും, മറ്റുള്ള വിദ്യാര്‍ഥികളെ പോലെ മാത്രമേ അഖിലയ്ക്ക് ലഭ്യമാകൂ. എന്നാല്‍ അഖിലയ്ക്ക് ചുറ്റും പോലീസിന്റെ ശക്തമായ സുരക്ഷാവലയമുണ്ടായിരിക്കും. വനിതാ പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കാണു സുരക്ഷാചുമതല.
തിങ്കളാഴ്ച അഖിലയുടെ വാദം കേട്ട കോടതി ഭര്‍ത്താവ് ഷഫിന്‍ ജഹാനൊപ്പം പോകണമെന്ന ആവശ്യത്തിനു തല്‍ക്കാലത്തേക്ക് അംഗീകാരം നല്‍കിയില്ല. എന്‍ഐഎയുടെ വാദങ്ങളെ കോടതി തള്ളിയിരുന്നില്ല. ഒപ്പം എന്‍ഐഎ അന്വേഷണം തുടരാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ജനുവരി മൂന്നിനു കേസ് പരിഗണിക്കുമ്പോള്‍ ഈ വാദമുഖങ്ങള്‍ വീണ്ടും ഉയര്‍ന്നുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: