ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലെ മൗണ്ട് അഗൗങ് അഗ്നിപര്‍വതം പൊട്ടിത്തെറിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ബാലി രാജ്യാന്തര വിമാനത്താവളം അനിശ്ചിത കാലത്തേക്ക് അടച്ചു. ഇതോടെ നാട്ടിലേക്ക് മടങ്ങാനാവാതെ മലയാളികളടക്കം നിരവധി പേര് വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുകയാണ്. ഒരു ലക്ഷത്തിലധികം ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പര്‍വതത്തില്‍ നിന്നുയരുന്ന പുകയും ചാരവും വിമാനത്താവളം വരെ എത്തിയതോടെയാണ് സര്‍വീസുകള്‍ റദ്ദാക്കി വിമാനത്താവളം അടച്ചിടാന്‍ നിര്‍ദേശം നല്‍കിയത്.അഗ്നിപര്‍വതത്തിലെ ചാരം വിമാന എന്‍ജിനുകളെ കേടുവരുത്തും. പൊടിപടലങ്ങള്‍ പൈലറ്റിന്റെ കാഴ്ചയെ മറയ്ക്കുകയും ചെയ്യും അതിനാലാണു വിമാനങ്ങള്‍ റദ്ദാക്കിയതും വിമാനത്താവളങ്ങള്‍ അടച്ചിട്ടതും.
നാനൂറിലധികം വിമാനങ്ങളാണു റദ്ദാക്കിയത്. തിങ്കളാഴ്ച മുതല്‍ 24 മണിക്കൂര്‍ അടച്ചിടുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. പുതിയ തീരുമാനപ്രകാരം ഇനി ബുധനാഴ്ചയേ വിമാനത്താവളം തുറക്കൂ.
അഗ്നി പര്‍വതം സജീവമായി പുകയുന്നതിനാല്‍ ഏതുസമയവും സ്ഫോടനം ഉണ്ടാകുമെന്ന സാഹചര്യത്തില്‍ രാജ്യത്താകെ അതീവ ജാഗ്രതാ നിര്‍ദേശം നല്കി.അഗ്നി പര്‍വതത്തില്‍ നിന്ന് 3400 മീറ്റര്‍ ഉയരത്തില്‍ കറുത്ത പുക വരുന്നുണ്ട്. അഗ്നിപര്‍വതത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരോട് ഉടനടി മാറിത്താമസിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: