ലാഹ്ലി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഹരിയാനയെയണ് കേരളം തകര്‍ത്തത്. നിര്‍ണായക മത്സരത്തില്‍ ഇന്നിംഗ്സിനും എട്ട് റണ്‍സിനുമാണ് ജയം. രണ്ടാം ഇന്നിംഗ്സില്‍ ഹരിയാന 173 റണ്‍സിന് പുറത്തായി.
രഞ്ജിയില്‍ കേരളം ക്വാര്‍ട്ടറില്‍ എത്തുന്നത് ഇത് ആദ്യമാണ്. സീസണിലെ അഞ്ചാം ജയത്തോടെ കേരളത്തിന് 31 പോയിന്റായി. ആദ്യ ഇന്നിംങ്സില്‍ ഹരിയാനയെ 208 റണ്‍സിന് പുറത്താക്കി കേരളം 389 റണ്‍സ് നേടിയിരുന്നു. മൂന്നാം ദിവസമായ ഇന്നലെ 181 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംങ്സിനിറങ്ങിയ ഹരിയാന നാലാം ദിനത്തില്‍ 83/5 എന്ന നിലയിലാണ് കളി ആരംഭിച്ചത്. രണ്ടാം ഇന്നിംങ്സിനിറങ്ങിയ ഹരിയാനയെ ബേസിലും, ജലജ് സക്സേനയും, എം.ഡി നിധീഷും, സന്ദീപ് വാര്യരും ചേര്‍ന്നാണ് പ്രതിരോധത്തിലാക്കിയത്.
ജലജ് സക്സേന (91), രോഹന് പ്രേം (93), ബേസില്‍ തമ്പി (60), മുഹമ്മദ് അസ്ഹറുദ്ദീന് (34), സല്മാന് നിസാര്‍ (33), നിതീഷ് (22 നോട്ടൗട്ട്), എന്നിവരുടെ ബാറ്റിംഗാണ് ഒന്നാം ഇന്നിംഗ്സില്‍ കേരളത്തെ 389 എന്ന കൂറ്റന്‍ സ്കോറിലെത്തിച്ചത്. ഇന്നലെ 203/3 എന്ന സ്കോറിലാണ് കേരളം കളി തുടങ്ങിയത്. 79 റണ്‍സുമായി നിന്ന രോഹന് സെഞ്ചുറിയുടെ വക്കിലെത്തിയ ശേഷമാണ് മടങ്ങിയത്.
രോഹനും ബേസിലും ചേര്‍ന്ന് 75 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയിരുന്നു. ഹരിയാനയ്ക്കുവേണ്ടി അജിത് ചഹല്‍ അഞ്ചുവിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: