കരുനാഗപ്പള്ളി: ജനങ്ങള്‍ക്ക് സംരക്ഷണം നല്കാന് കടമയുള്ള ഭരണകൂടങ്ങള്‍ പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നതെന്നും അതുകൊണ്ട് രക്ഷ ജനങ്ങള്‍ സ്വയം ഏറ്റെടുക്കണമെന്നും വി.എം.സുധീരന്. ഓച്ചിറ പന്ത്രണ്ടുവിളക്കു മഹോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാവങ്ങള്‍ക്ക് എന്തു വന്നാലും അത് കണക്കാക്കാതെ ലാഭമുണ്ടാക്കാനാണ് മാഫിയകളുടെ ശ്രമം. മദ്യവും, മയക്കുമരുന്നും തലമുറകളെ നശിപ്പിക്കുന്നു. പച്ചക്കറിയിലും, ഭക്ഷ്യവസ്തുക്കളിലും മായവും വിഷവും ചേര്‍ത്ത് നേട്ടങ്ങള്‍ കൊയ്യാനാണ് ശ്രമമെന്നും സുധീരന് പറഞ്ഞു.
സി.ദിവാകരന് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.’യോഗത്തില്‍ പി.സി.വിഷ്ണുനാഥ് എംഎല്‍എ, ഡോ.ഷാജി പ്രഭാകര്‍, അഡ്വ.കെ.ഗോപിനാഥ്, പ്രൊഫ: ശ്രീധരന്‍പിള്ള, കളരിയ്ക്കല്‍ ജയപ്രകാശ്, എം.ആര്.ബിമല്‍ ഡാനി, കെ.ചെല്ലപ്പന് രാജപുരം, വി.ബി.സത്യദേവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: