തിരുവനന്തപുരം: കോടതിവിധി മറികടന്ന് ബോണക്കാട് കറിച്ചട്ടിമലയില്‍ സ്ഥാപിച്ച അനധികൃത മരക്കുരിശ് മിന്നലേറ്റ് തകര്‍ന്നു. ഇന്നലെ ഉച്ചയോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലിലാണ് കുരിശ് തകര്‍ന്നതായി കണ്ടെത്തിയത്. മിന്നലേറ്റാണ് കുരുശ് നശിച്ചതെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. സംഭവം നടന്നിട്ട് രണ്ടു മുന്നു ദിവസമായതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മുമ്പും അനധികൃതമായി സ്ഥാപിച്ച കോണ്‍ക്രീറ്റ് കുരിശിന് നിരവധി തവണ മിന്നല്‍ പ്രഹരത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇത് സഭയുടെ നേതൃത്വത്തില്‍ തന്നെ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. മൂന്നു വര്‍ഷം മുമ്പ് കാട്ടാന കുരിശ് നശിപ്പിച്ചതായും വനം വകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതീവ പാരിസ്ഥിതിക പ്രാധാന്യ മേഖലയായി കരുതിവരുന്ന കറിച്ചട്ടിമല കൈയേറി ക്രൈസ്തവ സഭയുടെ നേതൃത്വത്തില്‍ കുരിശ് സ്ഥാപിച്ച് ആരാധന നടത്താനുള്ള ശ്രമം വനം വകുപ്പും നാട്ടുകാരും തടഞ്ഞിരുന്നു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ അനധികൃത കുരിശുകള്‍ നീക്കം ചെയ്തു. തുടര്‍ന്ന് പ്രദേശത്ത് ക്രൈസ്തവ സഭയുടെ നേതൃത്വത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ബലമായി വനം കൈയേറാന്‍ ശ്രമിക്കുകയും ചെയ്തു. പ്രകൃതി സ്നേഹികളും സാമൂഹിക സാംസ്കാരിക സംഘടനകളും നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തത്സ്ഥിതി തുരുവാന് കോടതി ഉത്തരവിട്ടു. ഇതിന്റെ അടുത്ത ദിവസം കോടതി വിധി ലംഘിച്ച് സഭാ നേതാക്കളുടെ നേതൃത്വത്തില്‍ ഗുണ്ടകള്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും ബലമായി തള്ളി നീക്കിയും കറിച്ചട്ടിമലയില്‍ പത്തടി പൊക്കമുള്ള തേക്കില്‍ തീര്‍ത്ത കുരിശ് സ്ഥാപിക്കുകയായിരുന്നു. ഈ കുരിശാണ് കഴിഞ്ഞ ദിവസം മിന്നലേറ്റ് തകര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: