തിരുവനന്തപുരം : അന്താരാഷ്ട്ര സാംസ്കാരിക വിനിമയത്തിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും സംയുക്തമായി ഒരുക്കിയ ക്ലോസ് കംപാഡേഴ്സ് ദൃശ്യവിരുന്ന് തലസ്ഥാനത്തെ സാംസ്കാരിക പ്രേമികളെ ആഹ്ലാദിപ്പിച്ചു.
പനാമയുടെ തനത് സംഗീതവും നൃത്തവും ഒത്തിണങ്ങിയ ക്ലോസ് കംപാഡേഴ്സ് എന്ന നൃത്ത സംഗീത സംഘമാണ് അവരുടെ ലോക പര്യടനത്തിന്റെ ഭാഗമായി സെനറ്റ് ഹാളില്‍ കലാവിരുന്നൊരുക്കിയത്. പനാമ സംഗീത്തിന്റ മെലഡി രൂപം ആവാഹിച്ച ടാംബാറിട്ടോസ് എന്ന സംഗീത ശില്പത്തോടെയാണ് ഷോ ആരംഭിച്ചത്. സംഗീതത്തിന്റ മൃദുഭാവത്തിനൊപ്പം നൃത്തവും അകമ്പടി സേവിച്ചു. തുടര്‍ന്ന് സംഗീതത്തിന്റ രൗദ്ര ഭാവം ആവാഹിക്കുന്ന ‘ക്യൂബയ സാന്റ്റേന’ അരങ്ങേറി. പനാമയുടെ അസുവേറോ പ്രവിശ്യയില്‍ രൂപം കൊണ്ട ഈ സംഗീത ആവിഷ്ക്കാരത്തിനായി വയലിന്, ഗിത്താര്‍, ഡ്രം എന്നിവയോടൊപ്പം പ്രാദേശിക സംഗീത ഉപകരണങ്ങളായ കജം ഗുഛേറാക്ക അഥവാ പുറക്ക എന്നിവയും വേദിയിലെത്തി.
തുടര്‍ന്ന് നൃത്തത്തിന്റെ വശ്യ ലോകത്തേക്കാണ് സംഘം കാഴ്ചക്കാരെ കുട്ടിക്കൊണ്ടു പോയത്. ക്യൂബയ കാറേരാന നൃത്ത ശില്പം ചടുലമായ ചുവടുകളാലും ഗാംഭീര്യം കലര്‍ന്ന ശബ്ദഘോഷണങ്ങളാലും മുഖരിതമായി. ആറ് സംഗീതജ്ഞരും അഞ്ച് നര്‍ത്തകരും അടങ്ങുന്നതാണ് സംഘം. പ്രശസ്ത പനാമ കലാകാരന് ദിമാസ് ഫ്രാങ്കോ ആണ് ടീമിന്റെ മാനേജിംഗ് ഡയറക്ടര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: