തിരുവനന്തപുരം: തപസ്യ കലാ സാഹിത്യ വേദി സഞ്ജയന് പുരസ്കാരം എഴുത്തുകാരി പി.വത്സലയ്ക്ക്. അന്‍പതിനായിരം രുപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ജനുവരി അഞ്ചിന് കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും.
കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടേയും മകളായി 1938 ഏപ്രില്‍ നാലിന് കോഴിക്കോടാണ് വത്സലയുടെ ജനനം. ഗവ.ട്രൈനിംഗ് സ്കൂളില്‍ പ്രധാന അദ്ധ്യാപികയായിരുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗമായിട്ടുണ്ട്.
‘നെല്ല്’ ആണ് വത്സലയുടെ ആദ്യ നോവല്‍. ഈ കഥ പിന്നീട് എസ്.എല്‍.പുരം സദാനന്ദന്റെ തിരക്കഥയില്‍ രാമു കാര്യാട്ട് സിനിമയാക്കി. ‘ഖിലാഫത്ത്’ എന്ന ചലച്ചിത്രം വല്‍സലയുടെ ‘വിലാപം’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ്. ‘നിഴലുറങ്ങുന്ന വഴികള്‍’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: