ന്യൂദല്‍ഹി: ഏറെ സ്വപ്നം കണ്ട് വളര്‍ത്തിയ മകള്‍ മതംമാറി വിവാഹിതയായി ഡോക്ടര്‍ പഠനമുപേക്ഷിച്ച നടുക്കത്തില്‍ നിന്ന് മോചിതരാവാത്ത അശോകനും പൊന്നമ്മയും നിറകണ്ണുകളോടെ വൈക്കത്തേക്ക് മടങ്ങി. പഠനം പൂര്‍ത്തിയാക്കാനുള്ള സുപ്രീംകോടതിയുടെ നിര്‍ദ്ദേശമാണ് ഇരുവരുടേയും ഏക ആശ്വാസം. ഇരുപത്തഞ്ചു വര്‍ഷം പോറ്റിവളര്‍ത്തിയ മകളെ ഉപേക്ഷിച്ച് കേരളാ ഹൗസിന്റെ പടിയിറങ്ങുമ്പോള്‍ അമ്മ പൊന്നമ്മ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു.
കൂട്ടുകാരികളായ ജെസീനയും ഫസീനയുമാണ് എന്റെ കുട്ടിയെ ചതിച്ചത്. അവരുടെ അച്ഛനാണ് എന്റെ കുട്ടിയെ മതംമാറ്റിയത്. വീട്ടിലിരിക്കുന്ന ഞങ്ങള്‍ അറിഞ്ഞില്ല ഇതൊന്നും, പൊന്നമ്മ പറഞ്ഞു. എന്റെ ഏക മകളാണ് അഖില. എന്റെ ഭര്‍ത്താവ് എത്രമാത്രം വേദന സഹിച്ചെന്ന് എനിക്കറിയാം. സാധാരണ പട്ടാളക്കാരന്റെ മകള്‍. രാജ്യം കാത്ത ആ മനുഷ്യന് വല്ലാതെ സങ്കടപ്പെടുന്നുണ്ട്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ആരുമില്ല. സഹിക്കാവുന്നതിന്റെ അപ്പുറം സഹിച്ചു. ഞങ്ങളുടെ മകളെ ഓര്‍ത്ത് ഉറക്കമില്ലാതായിട്ട് നാളുകളായി.
അവള് പഠിക്കട്ടെ. പഠിച്ച് നല്ലൊരു ഭാവിയുണ്ടാകട്ടെ. എന്റെ അവസ്ഥയുണ്ടാകരുത്. ഞാന്‍ പഠിച്ചതാണ്, ജോലി കിട്ടിയില്ല. ഭര്‍ത്താവിന്റെ തുച്ഛമായ ശമ്പളം കൊണ്ടാണ് അവളെ പഠിപ്പിച്ചത്. കഷ്ടപ്പെട്ടാണ് പഠിപ്പിക്കാനുള്ള പണം കണ്ടെത്തിയത്. പഠനം പൂര്‍ത്തിയായി വരുമ്പോള്‍ ഒരു ഡോക്ടറെക്കൊണ്ട് വിവാഹം കഴിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. അതിനായി പണം സ്വരൂപിക്കാനുള്ള പരിശ്രമത്തിലായിരുന്നു. ഒരു ഭീകരവാദിയെക്കൊണ്ട് എന്റെ മോളെ കെട്ടിച്ചല്ലോ. എന്റെ മോള്‍ക്ക് നല്ലൊരു മാനസികാവസ്ഥയല്ല ഇപ്പോഴുള്ളത്. അതാണ് ഇങ്ങനെയൊക്കെ സംഭവിക്കാന്‍ കാരണം, പൊന്നമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: