ന്യൂദല്‍ഹി: സൈന്യത്തിലേക്ക് പരിശീലനം നേടി ഇന്ത്യന്‍ നായയും. വിദേശ വംശത്തില്പെട്ട ലബ്രഡോറും ജര്‍മ്മന്‍ ഷെപേഡും മറ്റുമായിരുന്നു ഇതുവരെ. മുധോള്‍ ഹൗണ്ട് എന്ന ഇനം നായയകള് ആറെണ്ണം പരിശീലനം പൂര്‍ത്തിയാക്കി സേവന സന്നദ്ധരായിക്കഴിഞ്ഞു.
കര്ണ്ണാടമാണ് മുധോള്‍ ഹൗണ്ടിന്റെ ദേശം. മുധോള്‍ എന്ന സ്ഥലത്താണ് ജന്മം. കണ്ടാല്‍ നാടന്‍ ഇനം. ഉയരം കൂടുതല്‍. മെലിഞ്ഞ ശരീരം, നീണ്ട മുഖം. ശൗര്യക്കാരനാണ്. പിടിവാശിക്കാരന്‍. ആക്രമണോത്സുകന്. അനുസരണശീലം ഏറെ. സാഹസികനാണെന്ന് പറയേണ്ടതില്ല.
സൈന്യത്തിന്റെ മീററ്റിലെ റീമൗണ്ട് ആന്‍ഡ് വെറ്റിനറി സെന്ററില്പരിശീലനം എല്ലാം പൂര്‍ത്തിയാക്കി. ഡിസംബറില്‍ ഔദ്യോഗികമായി ജോലിയേറ്റെടുക്കും. ആദ്യ പോസ്റ്റിങ് ജമ്മു കശ്മീരിലായിരിക്കും.
അതിവേഗക്കാരനും അതിഘ്രാണ ശക്തിയുമുള്ള മുധോള്‍ ഹൗണ്ട് ഭീകര പ്രവര്‍ത്തനം ഏറെയുള്ള സ്ഥലങ്ങളില്‍ സഹായകമാകുമെന്ന് നായകളെക്കുറിച്ച് ഗവേഷണം നടത്തുന്ന സൈന്യത്തിലെ വിഭാഗം തലവന്‍ ഡോ. മഹേഷ് ദൊണ്ണാമണി പറയുന്നു.
നീണ്ട കാലുള്ള ഇവ ഇരലെ ഏറെ പിന്തുടര്ന്ന് പിടികൂടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: