കൊച്ചി: സി.പി.എം സംസ്ഥാന സമിതിയംഗം എം എം ലോറന്‍സിന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ രൂക്ഷ വിമര്‍ശനം. ഭാര്യയെ ഭ്രാന്താശുപത്രിയില്‍ തള്ളിയ ആളാണ് ലോറന്‍സെന്ന് വി.എസ് പറഞ്ഞു. ഇക്കാര്യം ലോറന്‍സിന്റെ മകള്‍ തന്നെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ചരിത്രം തന്നെക്കൊണ്ട് പറയിക്കരുതെന്നും വി.എസ് പറഞ്ഞു.
അമ്മയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ലോറന്‍സിന്റെ മകള്‍ തന്നെ വന്ന് കണ്ടിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന താന്‍ ഇടപെട്ടാണ് ലോറന്‍സിന്റെ ഭാര്യയെ ആശുപത്രിയില്‍ നിന്നും പുറത്തിറക്കിയത്. ലോറന്‍സിന്റെ മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താന്‍ അന്വേഷണം നടത്തിയിരുന്നു. ഭാര്യയെ ഭ്രാന്താശുപത്രിയിലെത്തിച്ചതിന് പിന്നില്‍ ലോറന്‍സ് ആണെന്നായിരുന്നു ഡോക്ടറുടെ മറുപടി.
മര്യാദയ്ക്ക് ജോലി ചെയ്തില്ലെങ്കില്‍ നിയമ നടപടിയെടുക്കുമെന്ന് താന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ പത്ത് ദിവസത്തിനകം ലോറന്‍സിന്റെ ഭാര്യയെ വിട്ടയയ്ക്കുകയായിരുന്നുവെന്നും വി.എസ് പറഞ്ഞു. പാര്‍ട്ടി നിലപാടു ധിക്കരിച്ചു കൂടംകുളത്തേക്കു പുറപ്പെട്ട വിഎസിനെതിരേ വിമര്‍ശനമുന്നയിച്ച ലോറന്‍സ് പുന്നപ്ര സമരത്തില്‍ നിന്നു പിന്തിരിഞ്ഞ വ്യക്തിയാണെന്നും വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തിനെതിരേ വ്യക്തിപരമായ അധിക്ഷേപവുമായി വിഎസ് രംഗത്തു വന്നത്.
മുണ്ടൂരിലെ വിമത നേതാവ് ഗോകുല്‍ദാസിന്റെ കാര്യങ്ങള്‍ കൂടുതല്‍ പഠിച്ച ശേഷം പ്രതികരിക്കാം. 24 ന് ചേരുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് മുണ്ടൂരിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും വി.എസ് പറഞ്ഞു. കൂടംകുളം സമരത്തിന്റെ ഭാഗമായി അവിടേക്ക് പോകുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: