ന്യൂദല്‍ഹി: ഇന്തോനേഷ്യയിലെ ബാലി ദ്വീപില്‍ അഗുങ് അഗ്നിപര്‍വ്വതം സ്ഫോടനത്തിന്റെ വക്കിലെത്തിയതിനെത്തുടര്ന്നുള്ള സംഭവങ്ങള്‍ വിലയിരുത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.
ഇന്ത്യക്കാര്‍ക്ക് ആവശ്യമായ എല്ലാ സഹായവും എത്തിക്കാന്‍ ബാലിയിലെ ഇന്ത്യ കോണ്‍സുലേറ്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സുഷമ അറിയിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റ് ബാലിയില്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്ക് തുടങ്ങി.
ജക്കാര്‍ത്തയിലെ ഇന്ത്യന്‍ അമ്പാസഡര്‍ പ്രദീപ് റാവത്തുമായും കോണ്‍സല്‍ ജനറല്‍ സുനില്‍ ബാബുവുമായും സംസാരിച്ചെന്നും ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും സുഷമ ട്വീറ്ററിലൂടെ അറിയിച്ചു.
അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ചാരവും പുകയും വ്യാപിച്ചിട്ടുണ്ട്. സമീപപ്രദേശങ്ങളിലുള്ളവരോട് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്കി. പര്‍വ്വതത്തില്‍ നിന്ന് തുടര്‍ച്ചയായി പുക ഉയരുന്നുണ്ട്. ബാലി അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. നിരവധി അന്താരാഷ്ട്ര സര്‍വീസുകളെ ഇത് ബാധിച്ചുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: