ന്യൂദല്‍ഹി: സിബിഐ സ്പെഷ്യല്‍ ഡയറക്ടറായി ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന് രാകേഷ് അസ്താനയെ നിയമിച്ച കേന്ദ്ര നടപടി സുപ്രീം കോടതി ശരിവച്ചു. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയ കോടതി നിയമനത്തില്‍ ചട്ട ലംഘനങ്ങള്‍ ഇല്ലെന്നും വ്യക്തമാക്കി.
കോമണ്‍ കോസെന്ന സന്നദ്ധ സംഘടനയാണ് അസ്താനയുടെ നിയമനം ചോദ്യം ചെയ്തും ഇത് നിയമവിരുദ്ധമാണെന്ന് ആരോപിച്ചും ഹര്‍ജി നല്‍കിയത്. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ ഡയറിയില്‍ അസ്താനയുടെ പേരുണ്ടെന്ന് സംഘടനക്കുവേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് വാദിച്ചു. ഒരു കമ്പനിയില്‍ നിന്ന് കോഴ വാങ്ങിയതിന്റെ തെളിവാണിതെന്ന ഭൂഷണിന്റെ വാദവും കോടതി തള്ളി.
ഡയറക്ടര്‍ അലോക് വര്‍മ്മ കഴിഞ്ഞാല്‍ അടുത്തയാളാണ് അസ്താന. സ്തുത്യര്‍ഹമായ സേവനം കാഴ്ച വക്കുന്ന അദ്ദേഹം വിവിഐപി ഹെലിക്കോപ്ടര്‍ അഴിമതി, കല്‍ക്കരിക്കോഴ, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയടക്കം 40ലേറെ സുപ്രധാന കേസുകളാണ് അന്വേഷിക്കുന്നതെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. സിബിഐ ഡയറക്ടറും ചീഫ് വിജിലന്‍സ് കമ്മീഷണറും ഏകകണ്ഠമായി അംഗീകരിച്ചതാണ് നിയമനമെന്നും കേന്ദ്രം കോടതിയില്‍ ബോധിപ്പിച്ചു.
ഒരു തെളിവുമില്ലാത്ത ആരോപണത്തിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുക്കാനാവില്ലെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
ഗോധ്രയില്‍ 70 രാമസേവകരെ ട്രെയിനിനുള്ളലിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ചുകൊന്ന കേസ് അന്വേഷിച്ചത് അസ്താനയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്. കഴിഞ്ഞ വര്‍ഷം കുറച്ചുനാള്‍ സിബിഐ ഇടക്കാന്ല മേധാവിയായും പ്രവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: