എടത്വാ: ചരിത്ര പ്രസിദ്ധമായ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് നാല് നാള്. പൊങ്കാലയ്ക്ക് മുന്നോടിയാടി കൂപ്പണ്‍ എടുക്കാനുള്ള ഭക്തരുടെ തിരക്ക് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടുതുടങ്ങി. ഡിസംബര്‍ മൂന്നിന് കേരളത്തിനകത്തും പുറത്തുനിന്നും ലക്ഷക്കണക്കിന് സ്ത്രീഭക്തര്‍ പൊങ്കാല നേദിക്കാന്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി പണ്ടാര പൊങ്കാല അടുപ്പില്‍ അഗ്നി പകരുന്നതോടെ ക്ഷേത്രത്തിന് ചുറ്റുമുള്ള 70 കിലോമീറ്റര്‍ പ്രദേശങ്ങള്‍ യാഗഭൂമിയായി മാറും.പൊങ്കാലയുടെ പുണ്യം നുകരാന്‍ നാടിന്റെ നാനാ ഭാഗത്തുനിന്നും ഭക്തര്‍ ചക്കുളത്തുകാവിലേക്ക് ഒഴുകിയെത്തും. ചക്കുളത്തമ്മയുടെ അനുഗ്രഹം തേടി ധന്യരാകാന്‍ മലയാളികള്‍ മാത്രമല്ല എത്തുന്നത് തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാ തുടങ്ങിയ മറുനാടുകളില്‍ നിന്നും വിദേശത്തുനിന്നും ഒട്ടനവധി ഭക്തര്‍ എത്തിച്ചേരാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: