പാരീസ്: ഡേവിസ് കപ്പ് ടെന്നീസ് കിരീടം ഫ്രാന്‍സിന്. ബെല്‍ജിയത്തെ 3-2ന് പരാജയപ്പെടുത്തിയാണ് ഫ്രാന്‍സിന്റെ നേട്ടം. 2001ന് ശേഷം ആദ്യമായാണ് ചാമ്പ്യന്മാരാകുന്നത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ 10-ാം കിരീടമാണ് ഇത്തവണത്തേത്. അതേസമയം മൂന്നാം ഫൈനലിലും ബെല്‍ജിയത്തിന് ഫൈനലില്‍ തോല്‍ക്കാനായിരുന്നു വിധി.
ഫൈനലിന്റെ ആദ്യ ദിനം ഫ്രാന്‍സ് 2-1ന് മുന്നിലായിരുന്നു. ആദ്യ സിംഗിള്‍സില്‍ ഫ്രാന്‍സിന്റെ ലൂക്കാസ് പൗളിയെ ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിന് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. എന്നാല്‍ രണ്ടാം സിംഗിള്‍സില്‍ ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോംഗ ബെല്‍ജിയത്തിന്റെ സ്റ്റീവ് ഡാര്ക്കിസിനെ തോല്‍പ്പിച്ച് ആതിഥേയരെ ഒപ്പമെത്തിച്ചു.
ഡബിള്‍സില്‍ റിച്ചാര്‍ഡ് ഗാസ്ക്കറ്റ്-പിയറി ഹ്യൂസ് ഹെര്‍ബര്‍ട്ട് സഖ്യം റൂബന്‍-ജോറിസ് കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി ഫ്രാന്‍സിന് 2-1ന്റെ ലീഡ് സമ്മാനിച്ചു. നിര്‍ണായകമായ ആദ്യ റിവേഴ്സ് സിംഗിള്‍സില്‍ സോംഗയെ ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിന് പരാജയപ്പെടുത്തിയതോടെ 2-2 എന്ന നിലയിലായി. ഒടുവില്‍ അവസാന മത്സരത്തില്‍ ലൂക്കാസ് പൗളി 6-3, 6-1, 6-0 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് സ്റ്റീവ് ഡാര്ക്കിസിനെ കീഴടക്കിയതോടെ ഡേവിസ് കപ്പില്‍ ഒന്നര പതിറ്റാണ്ടിനുശേഷം ഫ്രാന്‍സ് കിരീടം ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: