തിരുവനന്തപുരത്തെ ഊര്‍ജസ്വലരായ ബിജെപി കോര്പ്പറേഷന് കൗണ്‍സിലര്‍മാര്‍ അവരവരുടെ വാര്‍ഡുകളില്‍ എംപി, എംഎല്‍എ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി വികസനത്തിനുള്ള രൂപരേഖ തയ്യാറാക്കി പ്രമേയം കൗണ്‍സിലില്‍ അവതരിപ്പിച്ചു. സഖാക്കള്‍ പ്രമേയത്തെ എതിര്‍ത്തു. വാക്കേറ്റമായി. യോഗം സംഘര്‍ഷാവസ്ഥയിലായി. സഖാക്കള്‍ തന്നെ മേയറെ മര്‍ദ്ദിച്ച് ബിജെപിക്കാരുടെ മണ്ടയ്ക്കുവച്ചു. ബിജെപി അംഗങ്ങള്‍ക്കും പരിക്കുപറ്റി ആശുപത്രിയിലാക്കി.
കോര്‍പ്പറേഷന്റെ നികുതിവരുമാനത്തില്‍ ഒതുങ്ങിയ ബജറ്റ് വികസനം നടത്തിയാല്‍ മതിയെന്നാണ് ഭരണസമിതി പാസാക്കിയത്. അതിനര്‍ത്ഥം എന്താ? വികസനമൊന്നും വേണ്ട ജനങ്ങള്‍ പൊറുതിമുട്ടി തുലയട്ടെ എന്നല്ലെ? അസഹിഷ്ണുതയുടെ മൂര്‍ത്തീരൂപമായ സഖാവ് മുഖ്യന് പരിക്കേറ്റ മേയറെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
ബിജെപിക്കാരെ തിരിഞ്ഞുനോക്കിയില്ലെന്നു മാത്രമല്ല, അവരുടെ പേരില്‍ കേസെടുക്കുമെന്ന് പ്രഖ്യാപിക്കാനും മറന്നില്ല. സഖാവിന് മുഖ്യനായിട്ടും ‘സഖാവിസം’ വിട്ടുപോയിട്ടില്ല എന്നര്‍ത്ഥം.
ടി.കെ.പരമേശ്വരന്
പുളിയറക്കോണം, തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: