ഇടുക്കി: കൊട്ടാക്കമ്പൂരില്‍ ഭൂമി കൈവശം വയ്ക്കുന്നതില്‍ മിക്കവരും ഇടുക്കി ജില്ലയ്ക്ക് പുറത്തുള്ളവരാണെന്ന് വ്യക്തമായി. ഈ മാസം ഹിയറിങ്ങിനായി ദേവികുളം സബ്കളക്ടര്‍ നോട്ടീസ് അയച്ചവരുടെ ലിസ്റ്റിലാണ് എറണാകുളം, കോട്ടയം, തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലുള്ളവര്‍ക്കാണ് കൊട്ടാക്കമ്പൂരില്‍ ഭൂമിയുള്ളതെന്ന് വ്യക്തമാക്കുന്നത്.
പാലാ രാമപുരം സ്വദേശി സൂരജ്, തീക്കോയി സ്വദേശി ബേബി ജോസഫ്, മീനച്ചില്‍ സ്വദേശി ഫിലോമിന, തിരുവനന്തപുരം സ്വദേശി ജോസ് കെ വര്‍ക്കി, കോട്ടയം കഞ്ഞിക്കുഴി സ്വദേശി ഫരീദ ബാബു, കൊല്ലം പത്തനാപുരം സ്വദേശി പി.ആര്. കൃഷ്ണകുമാര്‍, പൂയപ്പിള്ളി സ്വദേശി അലക്സ് മാത്യു, പെരുമ്പാവൂര്‍ കോടനാട് സ്വദേശി സി.ഒ. യാക്കോബ്, പെരുമ്പാവൂര്‍ സ്വദേശികളായ എം.കെ. ബാബു, ഡാന്‍സി ജോണ്‍, കോതമംഗലം സ്വദേശി ഡെന്നി ജോസഫ്, ഇടപ്പള്ളി സ്വദേശി റോബിന്‍സണ്‍, കണയന്നൂര്‍ സ്വദേശി സുധീഷ്, എറണാകുളം ലിസി ജങ്ഷന് സ്വദേശി വി.എന്‍. രാജന്‍പിള്ള, തൃശൂര്‍ ചാവക്കാട് സ്വദേശി ഷാജി എം വര്‍ഗീസ്, തൃശൂര്‍ മടക്കത്തറ സ്വദേശി പ്രദീപ്, മലപ്പുറം അങ്ങാടിപ്പുറ സ്വദേശി രാജി പി.ജി. എന്നിവരാണ് ഇടുക്കിയ്ക്ക് പുറത്തുള്ളവര്‍.
കോട്ടയം സ്വദേശി ബേബി ജോസഫ്, പെരുമ്പാവൂര്‍ സ്വദേശി എം.കെ ബാബു, തൃശൂര്‍ സ്വദേശി മൊയ്ദീന്, തൃശൂര്‍ സ്വദേശികളായ ഷാജി, പ്രദീപ്.കെ എന്നിവര്‍ മാത്രമാണ് ഹിയറിങിനെത്തിയത്. കൊട്ടാക്കമ്പൂരില്‍ ഭൂമിയുള്ളവരും ഹിയറിങിന് ഹാജരാകാത്തവരുമായ ഭൂ ഉടമകളുടെ പട്ടയം വരുംദിവസങ്ങളില്‍ റദ്ദാകും. നിരന്തരം ഹിയറിങിന് ഹാജരാകാത്ത സ്ഥിതിയിലാണ് ഇവരുടെ പട്ടയം റദ്ദാക്കാന്‍ കുറിഞ്ഞി ഉദ്യാനത്തിന്റെ സെറ്റില്‍മെന്റ് ഓഫീസറായ ദേവികുളം സബ്കളക്ടര്‍ തയ്യാറെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: