കൊച്ചി: ദേശീയ കാന്‍സര്‍ രജിസ്ട്രിയുടെ വാര്‍ഷികാവലോകന യോഗം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് തൈറോയഡ് കാന്‍സര്‍ ബാധിതര്‍ കൂടുതലെന്ന് അവലോകനയോഗത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഡിസീസ് ഇന്‍ഫോര്‍മാറ്റിക്സ് ആന്‍ഡ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. പ്രശാന്ത്മാഥുര് പറഞ്ഞു..
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒരുലക്ഷം ജനസംഖ്യയില്‍ യഥാക്രമം 13.3 ശതമാനവും 12 ശതമാനവുമാണ് തൈറോയിഡ് കാന്‍സര്‍ ബാധിതര്‍. 2017 ല്‍ രാജ്യത്ത് 15.1 ലക്ഷം പുതിയ കാന്‍സര്‍ കേസുകളുള്ളതായാണ് കണക്ക്. 2020 ആകുമ്പോഴേക്കും ഇത് 17.3 ലക്ഷമാകും. മിസോറാമിലെ ഐസ്വാള്‍ ജില്ലയിലാണ് കാന്‍സര്‍ രോഗം പുരുഷന്മാരില് കൂടുതലായി കണ്ടുവരുന്നത്.
സ്ത്രീകളില്‍ അരുണാചല്‍ പ്രദേശിലെ പാപമ്പരെ ജില്ലയിലുമാണ്. പുകയില ഉപയോഗം, അമിത മദ്യപാനം, അനുചിതമായ ഭക്ഷണക്രമം, മലിനീകരണം, ശുചിത്വ കുറവ് എന്നിവയാണ്് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. അവലോകനയോഗം 30ന് സമാപിക്കും.
കാന്‍സറിന് കാരണം ജീവിത ശൈലി: ഡോ. പി. ഗംഗാധരന്
കൊച്ചി: കാന്‍സറിന്റെ പ്രധാന കാരണം ജീവിത ശൈലിയാണെന്ന് അമൃത ഇന്‍സ്റ്റിറ്റൂട്ട് ഓഫ്മെഡിക്കല്‍ സയന്‍സിലെ കാന്‍സര്‍ രജിസ്ട്രി വിഭാഗം തലവന്‍ ഡോ. പി.ഗംഗാധരന് . മിസോറാമിലെ ഐസ്വാളില് കാന്‍സര്‍ കൂടുതലാണ്. സോളാപൂരില്‍ ബര്സിപോലുള്ള ഗ്രാമങ്ങളില്‍ ഇത് കുറവാണ്. ബ്രെസ്റ്റ് ആന്‍ഡ് തൈറോയ്ഡ് കാന്‍സര്‍ കേരളത്തിലെ സ്ത്രീകളിലാണ്് കൂടുതല്‍. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗര്‍ഭാശയ അര്‍ബുദബാധയാണ് കൂടുതല്‍. വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിത ശൈലിയുടെ ഫലങ്ങളാണ് ഇത് കാണിക്കുന്നത്. മത്സ്യം, ചിക്കന്‍ എന്നിവ വറുത്ത് കഴിക്കുക, പുകവലി, മദ്യപാനം, എന്നിവയാണ് ഇതിന്റെ മുഖ്യ കാരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: