കുറവിലങ്ങാട്: ജില്ലാ കൃഷിത്തോട്ടത്തില്‍ മലിന്യ സംസ്ക്കരണ പ്ലാന്റ് സ്ഥാപിക്കാനുളള നീക്കത്തിനെതിരെ ജനകീയ സമരം ആരംഭിക്കുന്നു.
ജനപ്രതിനിധികളുടെയും തൊഴിലാളി യൂണിയന് നേതാക്കളുടെയും പൊതുപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ജില്ലാ കൃഷിത്തോട്ടം സംരക്ഷണ സര്‍വ്വകക്ഷി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ജില്ലയിലെ ഖരമാലിന്യങ്ങള്‍ മൊത്തമായി ശേഖരിച്ച്് കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തിലെ കൃഷിഭൂമിയില്‍ പ്ലാന്റ് സ്ഥാപിച്ച് സംസ്ക്കരിക്കുന്നതിനാണ് തദേശ സ്വയംഭരണ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന തദ്ദേശ സ്വയംഭരണ വകുപ്പിലെ സെക്രട്ടറിമാരുടെ യോഗം തീരുമാനമെടുക്കുകയും ചെയ്തു.
ജില്ലയിലെ മാലിന്യങ്ങള്‍ പൂര്‍ണ്ണമായി കോഴായിലേക്കെത്തുന്നതോടെ ജില്ലാ കൃഷിത്തോട്ടത്തിന്റെ തകര്‍ച്ച പൂര്‍ണ്ണമാകുമെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നത്. മാലിന്യ സംസ്ക്കരണ പ്ലാന്റ് മൂലം ഉണ്ടാകുന്ന ദുര്‍ഗന്ധം മേഖലയിലെ ജനജീവിതത്തെ ദുസ്സഹമാക്കുമെന്നും അവര്‍ പറയുന്നു.
കോഴാ ജില്ലാ കൃഷിത്തോട്ടത്തില്‍ മാലിന്യ സംസ്ക്കരണ പ്ലാന്റ് സഥാപിക്കുന്നതിന് പത്തേക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നീ്ക്കം. ജില്ലാ കൃഷിത്തോട്ടത്തില്‍ നിന്ന് കൃഷി ആവശ്യങ്ങള്‍ക്കല്ലാതെ ഒരു സെന്റ് ഭൂമിപോലും വിട്ടുകൊടുക്കില്ലെന്ന മന്ത്രിയുടെയും കൃഷി വകുപ്പിന്റെയും നിലപാടിനെ തളളിക്കൊണ്ടാണ് സംസ്ഥാനത്തെ 12 ഫാമുകളില്‍ നിന്നായി 140 ഏക്കര്‍ ഭൂമി മാലിന്യ സംസ്ക്കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി ഏറ്റെടുക്കാന്‍ തദ്ദേശ വകുപ്പ് നടപടി തുടങ്ങിയിരിക്കുന്നത്.
കോഴായില്‍ നൂറേക്കറില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ കൃഷിത്തോട്ടത്തില്‍ നിന്ന് സയന്‍സ് സിറ്റി ഉള്‍പ്പെടെയുളള വിവിധ പദ്ധതികള്‍ക്കും ഓഫീസുകള്‍ക്കുമായി നാല്പതേക്കറോളം ഭൂമി ഇതിനകം നല്‍കിയിട്ടുണ്ട്. അവശേഷിക്കുന്നതില്‍ നിന്ന് ഇനിയും ഭൂമി വിട്ടുനല്‍കിയാല്‍ കൃഷിത്തോട്ടത്തിന്റെ നിലനില്‍പ്പുതന്നെ തകരാറിലാകുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ കൃഷിത്തോട്ടം സംരക്ഷണ സര്‍വ്വകക്ഷി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായി കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജോര്‍ജ് ജി. ചെന്നേലില്‍, വാര്‍ഡ് മെമ്പര്‍ ഷൈജു പാവുത്തിയേല്‍ (രക്ഷാധികാരികള്‍) ജോജോ ആളോത്ത് (ചെയര്മാന്), സണ്ണി ചിറ്റക്കോടം (വൈസ് ചെയര്മാന്), സദാനന്ദ ശങ്കര്‍ (കണ്‍വീനര്‍), ജോജോ സെബാസ്റ്റ്യന്‍ (ജോ. കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: